തിരുവനന്തപുരം: കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) മെഡിക്കൽ റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക സ്പെഷൽ കറസ്പോണ്ടന്റ് റെജി ജോസഫ് അർഹനായി.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലെ അപര്യാപ്തത സംബന്ധിച്ച് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ‘മരുന്നുചന്ത മായാലോകം’ എന്ന ലേഖന പരന്പരയ്ക്കാണ് അവാർഡ്. പതിനായിരം രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ് 27നു തിരുവനന്തപുരം ഐഎംഎ ഹാളിൽ മന്ത്രി കെ.കെ. ശൈലജ സമ്മാനിക്കും.
ആർ. സ്മിതാദേവി (കേരള കൗമുദി)യും റിപ്പോർട്ടിംഗ് അവാർഡിന് അർഹയായി. ദേശീയ, അന്തർദേശീയ അവാർഡുകൾ ഉൾപ്പെടെ 77 മാധ്യമ അവാർഡുകൾ റെജിക്കു ലഭിച്ചിട്ടുണ്ട്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ഭാര്യ: ആഷ്ലി. മക്കൾ: ആഗ്നസ്, അൽഫോൻസ്.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലെ അപര്യാപ്തത സംബന്ധിച്ച് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ‘മരുന്നുചന്ത മായാലോകം’ എന്ന ലേഖന പരന്പരയ്ക്കാണ് അവാർഡ്. പതിനായിരം രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ് 27നു തിരുവനന്തപുരം ഐഎംഎ ഹാളിൽ മന്ത്രി കെ.കെ. ശൈലജ സമ്മാനിക്കും.
ആർ. സ്മിതാദേവി (കേരള കൗമുദി)യും റിപ്പോർട്ടിംഗ് അവാർഡിന് അർഹയായി. ദേശീയ, അന്തർദേശീയ അവാർഡുകൾ ഉൾപ്പെടെ 77 മാധ്യമ അവാർഡുകൾ റെജിക്കു ലഭിച്ചിട്ടുണ്ട്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ഭാര്യ: ആഷ്ലി. മക്കൾ: ആഗ്നസ്, അൽഫോൻസ്.