കൊച്ചി: കെഎസ്ആർടിസിയിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതു നിയമപരമല്ലെന്നു പിഎസ്സി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. റിസർവ് കണ്ടക്ടർമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകളിലാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. അപ്പീലുകൾ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
നിയമപരമായി നടപടികൾ പാലിക്കാതെയുള്ള പിൻവാതിൽ നിയമനങ്ങൾ പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്സി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ സിഇഒ, ചീഫ് അക്കൗണ്ട്സ് ഓഫീസർ, ജനറൽ മാനേജർ എന്നീ തസ്തികകളിലൊഴികെയുള്ള നിയമനങ്ങൾക്കു പിഎസ്സിയുമായി കൂടിയാലോചിക്കണമെന്നു നിയമത്തിൽ പറയുന്നുണ്ട്.
നിയമനകാര്യത്തിൽ തർക്കമുണ്ടായാൽ സർക്കാരിന്റെ അഭിപ്രായത്തിനു വിടണമെന്നും സർക്കാരിന്റെ നിലപാട് അന്തിമമാണെന്നും നിയമത്തിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ താത്കാലിക നിയമനം നടത്താനാവും.
അധ്യാപകരുടേതൊഴികെയുള്ള ഇത്തരം നിയമനങ്ങൾ 180 ദിവസത്തേക്ക് ആകണം. ഇങ്ങനെ നിയമനം നടത്താനും കാലാവധി നീട്ടാനും പിഎസ് സിയുടെ അനുമതി വേണം. പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയ തസ്തികകളിൽ താത്കാലികക്കാർക്കു തുടരാനാവില്ല. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർഥി ജോലിക്കെത്തുന്ന മുറയ്ക്ക് താത്കാലിക ജീവനക്കാരെ എത്രയും വേഗം ഒഴിവാക്കണം.
താത്കാലികമായി ജോലി ചെയ്യുന്ന തസ്തികയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടാനോ ഭാവിയിൽ നിയമനം ആവശ്യപ്പെടാനോ താത്കാലിക ജീവനക്കാർക്കു കഴിയില്ല. ചട്ടം ലംഘിച്ചുള്ള ഇത്തരം നിയമനങ്ങൾ അസാധുവാണ്.
15 വർഷം മുന്പുള്ളതാണെങ്കിൽ പോലും നിയമവിരുദ്ധമാണു നിയമനമെന്നു കണ്ടെത്തിയാൽ പിരിച്ചു വിടാനാകുമെന്നു സുപ്രീം കോടതി വിധിയുണ്ട്. പിഎസ്സി നിയമനം നടത്തേണ്ട തസ്തികകളിൽ മറ്റു തരത്തിലുള്ള നിയമനങ്ങൾ പാടില്ല. താത്കാലിക കണ്ടക്ടർമാരെയും എംപാനൽ കണ്ടക്ടർമാരെയും നിയമിക്കുന്ന കെഎസ്ആർടിസിയുടെ സ്ഥിരം നടപടി നിയമ വിരുദ്ധമാണെന്നു ഡിവിഷൻ ബെഞ്ചിന്റെ വിധിയുണ്ടെന്നും പിഎസ് സി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നിയമപരമായി നടപടികൾ പാലിക്കാതെയുള്ള പിൻവാതിൽ നിയമനങ്ങൾ പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്സി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ സിഇഒ, ചീഫ് അക്കൗണ്ട്സ് ഓഫീസർ, ജനറൽ മാനേജർ എന്നീ തസ്തികകളിലൊഴികെയുള്ള നിയമനങ്ങൾക്കു പിഎസ്സിയുമായി കൂടിയാലോചിക്കണമെന്നു നിയമത്തിൽ പറയുന്നുണ്ട്.
നിയമനകാര്യത്തിൽ തർക്കമുണ്ടായാൽ സർക്കാരിന്റെ അഭിപ്രായത്തിനു വിടണമെന്നും സർക്കാരിന്റെ നിലപാട് അന്തിമമാണെന്നും നിയമത്തിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ താത്കാലിക നിയമനം നടത്താനാവും.
അധ്യാപകരുടേതൊഴികെയുള്ള ഇത്തരം നിയമനങ്ങൾ 180 ദിവസത്തേക്ക് ആകണം. ഇങ്ങനെ നിയമനം നടത്താനും കാലാവധി നീട്ടാനും പിഎസ് സിയുടെ അനുമതി വേണം. പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയ തസ്തികകളിൽ താത്കാലികക്കാർക്കു തുടരാനാവില്ല. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർഥി ജോലിക്കെത്തുന്ന മുറയ്ക്ക് താത്കാലിക ജീവനക്കാരെ എത്രയും വേഗം ഒഴിവാക്കണം.
താത്കാലികമായി ജോലി ചെയ്യുന്ന തസ്തികയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടാനോ ഭാവിയിൽ നിയമനം ആവശ്യപ്പെടാനോ താത്കാലിക ജീവനക്കാർക്കു കഴിയില്ല. ചട്ടം ലംഘിച്ചുള്ള ഇത്തരം നിയമനങ്ങൾ അസാധുവാണ്.
15 വർഷം മുന്പുള്ളതാണെങ്കിൽ പോലും നിയമവിരുദ്ധമാണു നിയമനമെന്നു കണ്ടെത്തിയാൽ പിരിച്ചു വിടാനാകുമെന്നു സുപ്രീം കോടതി വിധിയുണ്ട്. പിഎസ്സി നിയമനം നടത്തേണ്ട തസ്തികകളിൽ മറ്റു തരത്തിലുള്ള നിയമനങ്ങൾ പാടില്ല. താത്കാലിക കണ്ടക്ടർമാരെയും എംപാനൽ കണ്ടക്ടർമാരെയും നിയമിക്കുന്ന കെഎസ്ആർടിസിയുടെ സ്ഥിരം നടപടി നിയമ വിരുദ്ധമാണെന്നു ഡിവിഷൻ ബെഞ്ചിന്റെ വിധിയുണ്ടെന്നും പിഎസ് സി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.