കോഴിക്കോട്: കുട്ടികള്‍ക്ക് ഓണ്‍ലൈൻ ചതിക്കുഴികളെക്കുറിച്ച് മനസിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നു പോലീസ്. കുട്ടികളുടെ ഓണ്‍ലൈൻ ഇടപെടലുകൾ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം.
സൈബർ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക, ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ മാർഗനിര്‍ദ്ദേശങ്ങൾ നല്‍കുക എന്നീ നിര്‍ദേശങ്ങളും പോലീസ് ഔദ്യോഗിക പേജിലൂടെ നൽകിയിട്ടുണ്ട്. കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ, അത് വിലക്കുമ്പോള്‍ അവർ എതിര്‍ക്കാൻ ശ്രമിക്കുകയോ രഹസ്യസ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താൽ അവര്‍ സൈബർ സ്വാധീനത്തിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി, ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സാമൂഹ്യമാധ്യമങ്ങൾവഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ ആളുകളെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷേ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്സ്തന്നെ മാറ്റാന്‍ ശ്രമിക്കും. സാമൂഹ്യമാധ്യമം കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍തന്നെയാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്. പ്രൈവസി സെറ്റിംഗ്സ് എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാം എന്ന് കുട്ടികൾക്ക് മനസിലാക്കികൊടുക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇ-മെയില്‍വഴിയോ സന്ദേശമായോ അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന സംശയകരമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവയില്‍ നമ്മുടെ കംപ്യൂട്ടറിനെ ബാധിച്ചേക്കാവുന്ന വൈറസുകള്‍(മാൽവേർ) ഉണ്ടാകാനിടയുണ്ട്.
ലാപ്ടോപ് പോലെയുള്ള ഉപകരണങ്ങളിലെ ബില്‍ട്ട് ഇൻ കാമറകൾ അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഹാക്കര്‍മാര്‍ക്ക് ദൈനംദിന പ്രവൃത്തികൾ നിരീക്ഷിക്കാൻ അവ കാരണമാകുമെന്നതിനാലാണിത്. രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ആന്റി-വൈറസ്, സോഫ്റ്റ്വേറുകൾ തുടങ്ങിയവ ഇന്‍സ്റ്റാൾചെയ്താല്‍ കുട്ടികള്‍ ഉപയോഗിച്ച സാമൂഹ്യമാധ്യമം, വെബ്സൈറ്റുകൾ എന്നിവ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാൻ കഴിയും. ഇത് പ്രയോജനപ്പെടുത്തണം.
വിശ്വാസയോഗ്യമല്ലാത്ത ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന സോഫ്റ്റ്വേറുകള്, ഗെയിമുകള്‍, ആപ്ലിക്കേഷനുകൾ തുടങ്ങിയവ സിസ്റ്റത്തിൽ ഇന്സ്റ്റാള്ചെയ്യരുത്. സ്വകാര്യവിവരങ്ങൾ ഹാക്കര്‍മാർ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്ട്വേറുകളും ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചസ് ഉപയോഗിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബ്രൗസറുകൾ അപ്ഡേറ്റഡ് വേര്‍ഷന്‍ ആണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.
സൈബർ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക, ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ മാർഗനിര്‍ദ്ദേശങ്ങൾ നല്‍കുക എന്നീ നിര്‍ദേശങ്ങളും പോലീസ് ഔദ്യോഗിക പേജിലൂടെ നൽകിയിട്ടുണ്ട്. കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ, അത് വിലക്കുമ്പോള്‍ അവർ എതിര്‍ക്കാൻ ശ്രമിക്കുകയോ രഹസ്യസ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താൽ അവര്‍ സൈബർ സ്വാധീനത്തിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി, ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സാമൂഹ്യമാധ്യമങ്ങൾവഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ ആളുകളെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷേ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്സ്തന്നെ മാറ്റാന്‍ ശ്രമിക്കും. സാമൂഹ്യമാധ്യമം കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍തന്നെയാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്. പ്രൈവസി സെറ്റിംഗ്സ് എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാം എന്ന് കുട്ടികൾക്ക് മനസിലാക്കികൊടുക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇ-മെയില്‍വഴിയോ സന്ദേശമായോ അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന സംശയകരമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവയില്‍ നമ്മുടെ കംപ്യൂട്ടറിനെ ബാധിച്ചേക്കാവുന്ന വൈറസുകള്‍(മാൽവേർ) ഉണ്ടാകാനിടയുണ്ട്.
ലാപ്ടോപ് പോലെയുള്ള ഉപകരണങ്ങളിലെ ബില്‍ട്ട് ഇൻ കാമറകൾ അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഹാക്കര്‍മാര്‍ക്ക് ദൈനംദിന പ്രവൃത്തികൾ നിരീക്ഷിക്കാൻ അവ കാരണമാകുമെന്നതിനാലാണിത്. രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ആന്റി-വൈറസ്, സോഫ്റ്റ്വേറുകൾ തുടങ്ങിയവ ഇന്‍സ്റ്റാൾചെയ്താല്‍ കുട്ടികള്‍ ഉപയോഗിച്ച സാമൂഹ്യമാധ്യമം, വെബ്സൈറ്റുകൾ എന്നിവ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാൻ കഴിയും. ഇത് പ്രയോജനപ്പെടുത്തണം.
വിശ്വാസയോഗ്യമല്ലാത്ത ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന സോഫ്റ്റ്വേറുകള്, ഗെയിമുകള്‍, ആപ്ലിക്കേഷനുകൾ തുടങ്ങിയവ സിസ്റ്റത്തിൽ ഇന്സ്റ്റാള്ചെയ്യരുത്. സ്വകാര്യവിവരങ്ങൾ ഹാക്കര്‍മാർ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്ട്വേറുകളും ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചസ് ഉപയോഗിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബ്രൗസറുകൾ അപ്ഡേറ്റഡ് വേര്‍ഷന്‍ ആണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.