തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശിച്ചതിനെത്തുടർന്ന് ശുദ്ധിക്രിയ നടത്തിയതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിയോടു വിശദീകരണം തേടിയതിനു മറുപടി നൽകാനുള്ള സമയം രണ്ടാഴ്ചത്തേക്കുകൂടി നീട്ടി നൽകി.
ഈമാസം 16 നകമാണ് മറുപടി നൽകേണ്ടിയിരുന്നത്. മണ്ഡല മകരവിളക്ക് കഴിഞ്ഞ് താൻ ജനുവരി 20 നാണ് സന്നിധാനത്ത് നിന്ന് ഇറങ്ങിയതെന്നും അതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടോ എന്ന ചോദ്യമുന്നയിച്ച് ബംഗളൂരു സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിയമവശങ്ങൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം ബോർഡ് യോഗം അംഗീകരിക്കുകയായിരുന്നു.
ഈമാസം 16 നകമാണ് മറുപടി നൽകേണ്ടിയിരുന്നത്. മണ്ഡല മകരവിളക്ക് കഴിഞ്ഞ് താൻ ജനുവരി 20 നാണ് സന്നിധാനത്ത് നിന്ന് ഇറങ്ങിയതെന്നും അതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടോ എന്ന ചോദ്യമുന്നയിച്ച് ബംഗളൂരു സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിയമവശങ്ങൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം ബോർഡ് യോഗം അംഗീകരിക്കുകയായിരുന്നു.