തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരോടു സംസ്ഥാന സർക്കാർ പുലർത്തുന്ന തൊഴിലാളി വിരുദ്ധ നയം ഉപേക്ഷിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സെക്രട്ടേറിയറ്റിനു മുന്നിൽ എംപാനൽ ജീവനക്കാരുടെ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാർ പത്തു വർഷത്തിലധികം സർവീസുള്ള എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ശേഷിക്കുന്നവർക്കു പത്തു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ഇടതു സർക്കാർ സാങ്കേതിക കാരണം പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും ഇതു പ്രതിഷേധാർഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാരിന്റെ തെറ്റായ നയത്തിന്റെ ഇരകളാണ് എംപാനൽജീവനക്കാരെന്ന് കെ. മുരളീധരൻ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ സർക്കാർ പത്തു വർഷത്തിലധികം സർവീസുള്ള എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ശേഷിക്കുന്നവർക്കു പത്തു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ഇടതു സർക്കാർ സാങ്കേതിക കാരണം പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും ഇതു പ്രതിഷേധാർഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാരിന്റെ തെറ്റായ നയത്തിന്റെ ഇരകളാണ് എംപാനൽജീവനക്കാരെന്ന് കെ. മുരളീധരൻ എംഎൽഎ പറഞ്ഞു.