കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ കൂടുതല്‍ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും കെ.ടി. ജലീലിന്റെ ബ്ലാക് മെയില്‍ ഭീഷണി ഭയന്നിട്ടാണെന്ന് ഫിറോസ് ആരോപിച്ചു. ഇതു സംബന്ധിച്ച് കൃത്യമായ വിവരം യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ട്. ഇത് ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീൽ, തന്റെ ബന്ധു അദീബിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചുവെന്നതായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയത്. അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം വിവരാവകാശത്തിലൂടെ വിജിലന്‍സിനോട് ആരാഞ്ഞെങ്കിലും പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നു ഫിറോസ് പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീൽ, തന്റെ ബന്ധു അദീബിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചുവെന്നതായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയത്. അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം വിവരാവകാശത്തിലൂടെ വിജിലന്‍സിനോട് ആരാഞ്ഞെങ്കിലും പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നു ഫിറോസ് പറഞ്ഞു.