കൊച്ചി: വെല്ലിംഗ്ടണ്‍ ഐലൻഡിലെ ബൊസാങ്കറ്റ് എക്സ്പോർട്ട് ലിമിറ്റഡിന്റെ കൈവശമുള്ള ഫോർട്ടുകൊച്ചിയിലെ സർക്കാർ ഭൂമിയുടെ പാട്ടക്കുടിശികയായി ഒന്‍പതു കോടി രൂപ സർക്കാരിനു നൽകണമെന്നും ഈ തുക ലഭിച്ചാൽ പാട്ടക്കരാർ പുതുക്കി നൽകുന്നതു സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
2005 മുതലുള്ള പാട്ടക്കുടിശിക വിപണി വിലയുടെ 2.5 ശതമാനം വച്ചു കണക്കാക്കി അടയ്ക്കാനും തുക ലഭിച്ചാൽ പാട്ടക്കരാർ പുതുക്കി നൽകാനും നേരത്തെ സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണു ഹൈക്കോടതിയുടെ വിധി. ഫോർട്ടുകൊച്ചിയിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ അപ്പീൽ നൽകിയത്.
2005 മുതലുള്ള പാട്ടക്കുടിശിക വിപണി വിലയുടെ 2.5 ശതമാനം വച്ചു കണക്കാക്കി അടയ്ക്കാനും തുക ലഭിച്ചാൽ പാട്ടക്കരാർ പുതുക്കി നൽകാനും നേരത്തെ സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണു ഹൈക്കോടതിയുടെ വിധി. ഫോർട്ടുകൊച്ചിയിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ അപ്പീൽ നൽകിയത്.