കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികളുടെ അതിരൂപതാതലത്തിലുള്ള പ്രാഥമിക അന്വേഷണത്തിനു തുടക്കമായി. അദ്ദേഹത്തിന്റെ 49-ാം ചരമവാർഷികദിനമായ ഇന്നലെ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച അനുസ്മരണ ദിവ്യബലിയോടെയാണു നടപടികൾക്കു തുടക്കമായത്.
ആർച്ച്ബിഷപ് അട്ടിപ്പേറ്റിയെക്കുറിച്ചുള്ള സമഗ്രമായ പഠനം നടത്തി റിപ്പോർട്ടു സമർപ്പിക്കുന്നതിനു ഹിസ്റ്റോറിക്കൽ കമ്മീഷൻ രൂപീകരിച്ചുകൊണ്ടുള്ള വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ കൽപന വികാരി ജനറാൾ മോണ്‍. മാത്യു കല്ലിങ്കൽ ലത്തീൻ ഭാഷയിലും ചാൻസലർ ഫാ. എബിജിൻ അറക്കൽ മലയാളത്തിലും വായിച്ചു. കമ്മീഷന്റെ പ്രസിഡന്റായി ഫാ. അഗസ്റ്റിൻ ലൈജു കണ്ടനാട്ടുതറയേയും, അംഗങ്ങളായി ഫാ. ഫ്രാൻസിസ് മരോട്ടിക്കാപ്പറന്പിൽ, ഫാ. ജോസഫ് തട്ടകത്ത് എന്നിവരെ നിയമിച്ചു. ഫാ. ആൻഡ്രൂസ് അലക്സാണ്ടറാണു പോസ്റ്റുലേറ്റർ. മോണ്‍. ജോസഫ് എട്ടുരുത്തിൽ ദിവ്യബലിയിൽ സന്ദേശം നൽകി.
ആർച്ച്ബിഷപ് അട്ടിപ്പേറ്റിയെക്കുറിച്ചുള്ള സമഗ്രമായ പഠനം നടത്തി റിപ്പോർട്ടു സമർപ്പിക്കുന്നതിനു ഹിസ്റ്റോറിക്കൽ കമ്മീഷൻ രൂപീകരിച്ചുകൊണ്ടുള്ള വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ കൽപന വികാരി ജനറാൾ മോണ്‍. മാത്യു കല്ലിങ്കൽ ലത്തീൻ ഭാഷയിലും ചാൻസലർ ഫാ. എബിജിൻ അറക്കൽ മലയാളത്തിലും വായിച്ചു. കമ്മീഷന്റെ പ്രസിഡന്റായി ഫാ. അഗസ്റ്റിൻ ലൈജു കണ്ടനാട്ടുതറയേയും, അംഗങ്ങളായി ഫാ. ഫ്രാൻസിസ് മരോട്ടിക്കാപ്പറന്പിൽ, ഫാ. ജോസഫ് തട്ടകത്ത് എന്നിവരെ നിയമിച്ചു. ഫാ. ആൻഡ്രൂസ് അലക്സാണ്ടറാണു പോസ്റ്റുലേറ്റർ. മോണ്‍. ജോസഫ് എട്ടുരുത്തിൽ ദിവ്യബലിയിൽ സന്ദേശം നൽകി.