കൊച്ചി: നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞ കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന് ആരോപിച്ചു പോലീസ് പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നൂറനാട് സ്വദേശി ഗോപിനാഥൻ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജനുവരി മൂന്നിനു ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്നാണു നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരേ ആക്രമണമുണ്ടായത്.
കേസിലെ പ്രതി പ്രവീൺ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ചു നൂറനാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പകൽ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഹർജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും നിയമപരമായി അന്വേഷണം തുടരാനും വ്യക്തമാക്കിയാണ് ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്.
കേസിലെ പ്രതി പ്രവീൺ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ചു നൂറനാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പകൽ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഹർജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും നിയമപരമായി അന്വേഷണം തുടരാനും വ്യക്തമാക്കിയാണ് ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്.