വാഴക്കുളം: സഹോദരന്മാർ തമ്മിലുളള വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇന്നലെ രാത്രി 7.45 ഓടെ കദളിക്കാട് നെടുമല ഭാഗത്തായിരുന്നു സംഭവം. കൊട്ടളത്തിൽ സോമന്റെ മകൻ ഉണ്ണി (31) ആണു കുത്തേറ്റു മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ ജ്യേഷ്ഠസഹോദരൻ അജേഷിനായി (35) വാഴക്കുളം പോലീസും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
പെയിന്റിംഗ് തൊഴിലാളിയായ ഉണ്ണി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അജേഷുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പ്ലംബിംഗ് തൊഴിലാളിയായ അജേഷ് ഇന്നലെ ജോലിക്കു പോയിരുന്നില്ല. മദ്യലഹരിയിലായിരുന്ന അജേഷ് വാക്കുതർക്കത്തിനിടയിൽ വീട്ടിൽനിന്ന് കത്രിക എടുത്ത് ഉണ്ണിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇവരുടെ മാതാപിതാക്കളും അജേഷിന്റെ ഭാര്യയും പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം.
കഴുത്തിനും ദേഹത്തും കുത്തേറ്റു വീണ ഉണ്ണിയെ പുറത്തുപോയിരുന്നവർ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയിൽ വച്ചുതന്നെ ഉണ്ണിയുടെ മരണം സംഭവിച്ചു. മൃതദേഹം തൊടുപുഴ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉണ്ണി അവിവാഹിതനാണ്.
പെയിന്റിംഗ് തൊഴിലാളിയായ ഉണ്ണി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അജേഷുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പ്ലംബിംഗ് തൊഴിലാളിയായ അജേഷ് ഇന്നലെ ജോലിക്കു പോയിരുന്നില്ല. മദ്യലഹരിയിലായിരുന്ന അജേഷ് വാക്കുതർക്കത്തിനിടയിൽ വീട്ടിൽനിന്ന് കത്രിക എടുത്ത് ഉണ്ണിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇവരുടെ മാതാപിതാക്കളും അജേഷിന്റെ ഭാര്യയും പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം.
കഴുത്തിനും ദേഹത്തും കുത്തേറ്റു വീണ ഉണ്ണിയെ പുറത്തുപോയിരുന്നവർ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയിൽ വച്ചുതന്നെ ഉണ്ണിയുടെ മരണം സംഭവിച്ചു. മൃതദേഹം തൊടുപുഴ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉണ്ണി അവിവാഹിതനാണ്.