പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്കുകാലത്തു ദർശനം നടത്തിയ യുവതികളുടെ പട്ടികയിൽ തിരുത്തലുകൾ വരുത്തും. ഇതിനാവശ്യമായ നടപടി പോലീസ് ഉന്നതർ തന്നെ നേരിട്ട് ആരംഭിച്ചു. കോടതിയിൽ നൽകിയ പട്ടിക പുലിവാലാകുമെന്നു കണ്ടാണു തിരുത്തലുകൾ വരുത്തുന്നത്. തിരുത്തിയ പട്ടിക കോടതിയിൽ സമർപ്പിക്കാനാണു നീക്കം.
51 യുവതികൾ ദർശനം നടത്തിയെന്ന പട്ടികയിൽ കുറവു വരുമെന്നുറപ്പായി. പട്ടികയിൽ ഉൾപ്പെട്ട 30ലേറെ പേരും പ്രായം അന്പതു പിന്നിട്ടവരോ പുരുഷൻമാരോ ആണെന്നു കണ്ടെത്തിയതോടെ ബാക്കിയുള്ളവരുടെ പ്രായം ഉറപ്പാക്കി പുതുക്കിയ പട്ടിക നൽകാനാണു തീരുമാനം. ചിലരുടെ മേൽവിലാസത്തിൽതന്നെ പിഴവുള്ളതിനാൽ അവരെയും വിട്ടുകളയും. കോടതി പട്ടിക സ്വീകരിച്ചിട്ടില്ലെങ്കിലും സത്യവാങ്മൂലമായി നൽകിയ പട്ടികയെ ആരെങ്കിലും ചോദ്യം ചെയ്താൽ ഇതു സമർപ്പിച്ച ഉദ്യോഗസ്ഥനു ബാധ്യതയാകുമെന്നതിനാലാണ് പുതുക്കാനുള്ള തീരുമാനം.
പോലീസിന്റെ വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്യുകയും ശബരിമലയിൽ പിന്നീട് എത്തുകയും ചെയ്ത യുവതികളുടെ പട്ടികയാണു പോലീസ് തയാറാക്കി നൽകിയത്.
ഇവരുടെ രജിസ്ട്രേഷൻ സമയത്തെ പിഴവുകളാണ് പ്രശ്നമായതെന്നാണു പോലീസ് വിശദീകരണം. അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ പട്ടിക അവതരിപ്പിച്ചതിലൂടെ സർക്കാരിനും ആക്ഷേപം കേൾക്കേണ്ടിവന്ന പശ്ചാത്തലത്തിൽ കൂടിയാണ് തിരുത്തൽ.എന്നാൽ, ഇതേ പട്ടികയിൽ 10നും 50നും മധ്യേ പ്രായമുള്ള യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നതിൽ പോലീസ് ഉറച്ചു നിൽക്കുന്നുമുണ്ട്.
മൂന്ന് തമിഴ്നാട്ടുകാർ, രണ്ട് ആന്ധ്രാ സ്വദേശികൾ എന്നിവർ ദർശനം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നാണു പോലീസ് വിശദീകരണം. പട്ടികയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്കു മറുപടിയുമായി ഈ യുവതികളുടെ ദർശനം എടുത്തുകാട്ടാനാണ് തീരുമാനം.
ദർശനം നടത്തിയതായി പട്ടികയിലുള്ള ആന്ധ്ര സ്വദേശി ശശികല (44), വെല്ലൂർ സ്വദേശി മഹാലക്ഷ്മി (49), ഗുണ്ടൂർ സ്വദേശി രമാദേവി (49), ശാന്തി (48) എന്നിവർ ദർശനം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ശബരിമലയിൽ തങ്ങൾ ആചാരം ലംഘിച്ചല്ല എത്തിയതെന്ന് ഇവർ പറയുന്നു. ഇവരിൽ പലരും മുൻവർഷങ്ങളിലും മല കയറിയിട്ടുണ്ടെന്നാണു വിശദീകരണം.
51 യുവതികൾ ദർശനം നടത്തിയെന്ന പട്ടികയിൽ കുറവു വരുമെന്നുറപ്പായി. പട്ടികയിൽ ഉൾപ്പെട്ട 30ലേറെ പേരും പ്രായം അന്പതു പിന്നിട്ടവരോ പുരുഷൻമാരോ ആണെന്നു കണ്ടെത്തിയതോടെ ബാക്കിയുള്ളവരുടെ പ്രായം ഉറപ്പാക്കി പുതുക്കിയ പട്ടിക നൽകാനാണു തീരുമാനം. ചിലരുടെ മേൽവിലാസത്തിൽതന്നെ പിഴവുള്ളതിനാൽ അവരെയും വിട്ടുകളയും. കോടതി പട്ടിക സ്വീകരിച്ചിട്ടില്ലെങ്കിലും സത്യവാങ്മൂലമായി നൽകിയ പട്ടികയെ ആരെങ്കിലും ചോദ്യം ചെയ്താൽ ഇതു സമർപ്പിച്ച ഉദ്യോഗസ്ഥനു ബാധ്യതയാകുമെന്നതിനാലാണ് പുതുക്കാനുള്ള തീരുമാനം.
പോലീസിന്റെ വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്യുകയും ശബരിമലയിൽ പിന്നീട് എത്തുകയും ചെയ്ത യുവതികളുടെ പട്ടികയാണു പോലീസ് തയാറാക്കി നൽകിയത്.
ഇവരുടെ രജിസ്ട്രേഷൻ സമയത്തെ പിഴവുകളാണ് പ്രശ്നമായതെന്നാണു പോലീസ് വിശദീകരണം. അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ പട്ടിക അവതരിപ്പിച്ചതിലൂടെ സർക്കാരിനും ആക്ഷേപം കേൾക്കേണ്ടിവന്ന പശ്ചാത്തലത്തിൽ കൂടിയാണ് തിരുത്തൽ.എന്നാൽ, ഇതേ പട്ടികയിൽ 10നും 50നും മധ്യേ പ്രായമുള്ള യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നതിൽ പോലീസ് ഉറച്ചു നിൽക്കുന്നുമുണ്ട്.
മൂന്ന് തമിഴ്നാട്ടുകാർ, രണ്ട് ആന്ധ്രാ സ്വദേശികൾ എന്നിവർ ദർശനം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നാണു പോലീസ് വിശദീകരണം. പട്ടികയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്കു മറുപടിയുമായി ഈ യുവതികളുടെ ദർശനം എടുത്തുകാട്ടാനാണ് തീരുമാനം.
ദർശനം നടത്തിയതായി പട്ടികയിലുള്ള ആന്ധ്ര സ്വദേശി ശശികല (44), വെല്ലൂർ സ്വദേശി മഹാലക്ഷ്മി (49), ഗുണ്ടൂർ സ്വദേശി രമാദേവി (49), ശാന്തി (48) എന്നിവർ ദർശനം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ശബരിമലയിൽ തങ്ങൾ ആചാരം ലംഘിച്ചല്ല എത്തിയതെന്ന് ഇവർ പറയുന്നു. ഇവരിൽ പലരും മുൻവർഷങ്ങളിലും മല കയറിയിട്ടുണ്ടെന്നാണു വിശദീകരണം.