തിരുവല്ല: വേങ്ങൽ പാടശേഖരത്തു നെല്ലിനു മരുന്നു തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച സനൽ കുമാറിന്റെയും മത്തായി ഈശോയുടെയും വീടുകൾ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിലുള്ളവർക്കും സർക്കാർ സഹായം നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു. മരുന്ന് ഉപയോഗത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നു കൃഷിവകുപ്പ് തന്നെ പറയുന്നു. സംഭവസ്ഥലം സന്ദർശിക്കണമെന്ന് കൃഷിമന്ത്രിയോടു താൻ ആവശ്യപ്പെട്ടതായും അദ്ദേഹം 24നു സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും രമേശ് പറഞ്ഞു. മരിച്ച സനൽ കുമാറിന്റെ ആശ്രിതർക്കു വീടുവയ്ക്കാൻ ഗാന്ധിഗ്രാമം പദ്ധതിയിൽ നാലു ലക്ഷം രൂപ അനുവദിക്കുമെന്നും രമേശ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിലുള്ളവർക്കും സർക്കാർ സഹായം നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു. മരുന്ന് ഉപയോഗത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നു കൃഷിവകുപ്പ് തന്നെ പറയുന്നു. സംഭവസ്ഥലം സന്ദർശിക്കണമെന്ന് കൃഷിമന്ത്രിയോടു താൻ ആവശ്യപ്പെട്ടതായും അദ്ദേഹം 24നു സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും രമേശ് പറഞ്ഞു. മരിച്ച സനൽ കുമാറിന്റെ ആശ്രിതർക്കു വീടുവയ്ക്കാൻ ഗാന്ധിഗ്രാമം പദ്ധതിയിൽ നാലു ലക്ഷം രൂപ അനുവദിക്കുമെന്നും രമേശ് പറഞ്ഞു.