തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറയിൽ റിസോർട്ടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചോർത്തി പുറത്തുവിട്ടതിന് അഞ്ച് പോലീസുകാർക്കു സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിലെ എഎസ്ഐമാരായ സി.വി. ഉലഹന്നാൻ, സജി എം.പോൾ, ഡ്രൈവർ അനീഷ്, സിപിഒ ഓമനക്കുട്ടൻ, മധുരയ്ക്കു പോലീസ് സംഘത്തെയുമായി പോയ ശാന്തന്പാറ സ്റ്റേഷനിലെ ഡ്രൈവർ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. രാജാക്കാട് എസ്ഐ പി.ഡി. അനൂപ്മോനെതിരെ വകുപ്പുതല നടപടിക്കായി ഐജിക്കു ശിപാർശയും ചെയ്തിട്ടുണ്ട്.
ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ബോബിനെ അറസ്റ്റ് ചെയ്ത വിവരവും ഉദ്യോഗസ്ഥർക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും മുതിർന്ന ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ വാട്ട്സ്അപ്പിൽ പ്രചരിപ്പിക്കുകയും ഇതു ചില മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു.
സാധാരണഗതിയിൽ ഗൗരവതരമായ കേസുകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകേണ്ടതു ജില്ലാ പോലീസ് മേധാവിയാണെന്നു ഡിജിപിയുടെ സർക്കുലർ ഉള്ളതാണ്. ഇതു ലംഘിച്ച് ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിനു മുൻപ് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കിയിരുന്നു.
ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ബോബിനെ അറസ്റ്റ് ചെയ്ത വിവരവും ഉദ്യോഗസ്ഥർക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും മുതിർന്ന ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ വാട്ട്സ്അപ്പിൽ പ്രചരിപ്പിക്കുകയും ഇതു ചില മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു.
സാധാരണഗതിയിൽ ഗൗരവതരമായ കേസുകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകേണ്ടതു ജില്ലാ പോലീസ് മേധാവിയാണെന്നു ഡിജിപിയുടെ സർക്കുലർ ഉള്ളതാണ്. ഇതു ലംഘിച്ച് ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിനു മുൻപ് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കിയിരുന്നു.