തിരുവനന്തപുരം: ശബരിമലയിൽ കയറിയെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച 51 യുവതികളുടെ പട്ടിക തിരുത്തുമ്പോൾ 15 പേരുകളിലെങ്കിലും മാറ്റം വരുത്തേണ്ടിവരുമെന്നു പോലീസ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് 15 പേരുകളിലെങ്കിലും മാറ്റം വരുത്തേണ്ടിവരുമെന്നു കണ്ടെത്തിയത്.
യുവതിയെന്നു രേഖപ്പെടുത്തിയിട്ടുള്ള പുരുഷന്മാരെയും 50 വയസിനു മുകളിൽ പ്രായമുള്ളവരെയുമാണ് ഒഴിവാക്കേണ്ടത്. ശബരിമല സന്ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിനുള്ള മുഴുവൻ വിവരങ്ങളും പോലീസിനു പരിശോധിക്കേണ്ടിവരും. രജിസ്റ്റർ ചെയ്ത മുഴുവൻ യുവതികളുടെയും വിവരങ്ങൾ പുനഃപരിശോധിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ശബരിമലയിൽ കയറിയെന്നു തെറ്റിദ്ധരിപ്പിച്ചു പോലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടിക വിവാദമായ സാഹചര്യത്തിൽ പട്ടികയിൽ തിരുത്തൽ വരുത്താൻ സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു.
പോലീസ് നൽകിയ പട്ടിക കോടതി പരിഗണിച്ചില്ലെങ്കിലും ആരെങ്കിലും ഹർജി ഫയൽ ചെയ്താൽ രേഖകളുടെ ഭാഗമായ പട്ടികയിൽ തെറ്റു കടന്നുകൂടിയതിന് അതു സമർപ്പിച്ച ഉദ്യോഗസ്ഥനെതിരേ സ്വമേധയാ നടപടിയെടുക്കാൻ കോടതിക്കു കഴിയും. ഇതിനാലാണു പട്ടിക തിരുത്താൻ പോലീസ് നിർദേശം നൽകിയത്. ശബരിമലയുടെ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ചേർന്നു തെറ്റുകൾ തിരുത്താനാണു നിർദേശം.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ള 51 യുവതികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉപയോഗിച്ചു ശബരിമല കയറിയതായാണു പോലീസ് സുപ്രീംകോടതിയിൽ പട്ടിക നൽകിയത്. ഇവരുടെ പേരുവിവരങ്ങളും വിലാസവും പുറത്തുവന്നതോടെ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇതു സത്യമല്ലെന്നു ബോധ്യമായതോടെയാണു പോലീസും സർക്കാരും വെട്ടിലായത്.
യുവതിയെന്നു രേഖപ്പെടുത്തിയിട്ടുള്ള പുരുഷന്മാരെയും 50 വയസിനു മുകളിൽ പ്രായമുള്ളവരെയുമാണ് ഒഴിവാക്കേണ്ടത്. ശബരിമല സന്ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിനുള്ള മുഴുവൻ വിവരങ്ങളും പോലീസിനു പരിശോധിക്കേണ്ടിവരും. രജിസ്റ്റർ ചെയ്ത മുഴുവൻ യുവതികളുടെയും വിവരങ്ങൾ പുനഃപരിശോധിക്കാനാണു നിർദേശിച്ചിട്ടുള്ളത്. ശബരിമലയിൽ കയറിയെന്നു തെറ്റിദ്ധരിപ്പിച്ചു പോലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടിക വിവാദമായ സാഹചര്യത്തിൽ പട്ടികയിൽ തിരുത്തൽ വരുത്താൻ സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു.
പോലീസ് നൽകിയ പട്ടിക കോടതി പരിഗണിച്ചില്ലെങ്കിലും ആരെങ്കിലും ഹർജി ഫയൽ ചെയ്താൽ രേഖകളുടെ ഭാഗമായ പട്ടികയിൽ തെറ്റു കടന്നുകൂടിയതിന് അതു സമർപ്പിച്ച ഉദ്യോഗസ്ഥനെതിരേ സ്വമേധയാ നടപടിയെടുക്കാൻ കോടതിക്കു കഴിയും. ഇതിനാലാണു പട്ടിക തിരുത്താൻ പോലീസ് നിർദേശം നൽകിയത്. ശബരിമലയുടെ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ചേർന്നു തെറ്റുകൾ തിരുത്താനാണു നിർദേശം.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ള 51 യുവതികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉപയോഗിച്ചു ശബരിമല കയറിയതായാണു പോലീസ് സുപ്രീംകോടതിയിൽ പട്ടിക നൽകിയത്. ഇവരുടെ പേരുവിവരങ്ങളും വിലാസവും പുറത്തുവന്നതോടെ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇതു സത്യമല്ലെന്നു ബോധ്യമായതോടെയാണു പോലീസും സർക്കാരും വെട്ടിലായത്.