കോട്ടയം: കൃഷിവകുപ്പും ത്രിതലപഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും നെൽകർഷകർക്കായി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങളേറെയും കട്ടപ്പുറത്ത്. പുഞ്ചക്കൊയ്ത്ത് തുടങ്ങിയിരിക്കെ ഇടനിലക്കാർ യന്ത്രങ്ങൾ തമിഴ്നാട്ടിൽനിന്നെത്തിച്ചു കർഷകരെ പതിവുപോലെ ചൂഷണം ചെയ്യുകയാണ്. കൃഷിവകുപ്പിന്റെ ചുമതലയിലുള്ള 650 കൊയ്ത്ത് യന്ത്രങ്ങളിൽ അൻപതിൽ താഴെ മാത്രമാണു പ്രവർത്തനക്ഷമമായുള്ളത്. നിസാര കേടുപാടുകളുടെ പേരിൽ വെറുതെ കിടക്കുന്ന യന്ത്രങ്ങൾ കാടുകയറിയും തുരുന്പെടുത്തും നശിക്കുന്നു.
കൊയ്ത്ത് യന്ത്രം കിട്ടാൻ കർഷകരും പാടശേഖരസമിതികളും കൃഷി ഓഫീസിൽ അപേക്ഷയുമായി എത്തുന്പോൾ യന്ത്രങ്ങൾ കേടാണെന്ന പതിവു മറുപടിയാണ് ഇക്കൊല്ലവും. നിസാര തകരാറുകൾ തീർത്തു യന്ത്രം ഉപയോഗക്ഷമമാക്കാൻ ആവശ്യമായ മെക്കാനിക്കുകളും സ്പെയർ പാർട്സുകളും കൃഷി വകുപ്പിനില്ല. യഥാസമയം കേടുപാട് തീർത്തു യന്ത്രങ്ങൾ വാടകയ്ക്കനൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കു താത്പര്യമില്ലെന്നാണു കർഷകരുടെ പരാതി.
നിലവിൽ മണിക്കൂറൊന്നിന് 1750 രൂപ നിരക്കിൽ ഇടനിലക്കാർ തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന യന്ത്രങ്ങളിലാണു കൊയ്ത്ത് നടക്കുന്നത്. ഈ സീസണിൽ മാത്രം 1,200 യന്ത്രങ്ങളാണ് തമിഴ് നാട്ടിൽനിന്നു കൊയ്ത്തിനെത്തിക്കുന്നത്. യന്ത്രങ്ങൾക്കൊപ്പം മെക്കാനിക്കൽ പണി അറിയാവുന്ന ഡ്രൈവർമാരും എത്തുന്നതിനാൽ ഓരോ യന്ത്രവും ദിവസം പതിനായിരം രൂപയുടെ പണിയെടുത്തു പണംകൊയ്യുന്നു.
30 ലക്ഷം രൂപ മുടക്കിൽ ത്രിതല പഞ്ചായത്തുകൾ വാങ്ങിയ യന്ത്രങ്ങളാണ് നിസാര പ്രശ്നങ്ങളുടെ പേരിൽ കട്ടപ്പുറത്തിരിക്കുന്നത്. കൃഷി വകുപ്പ് നേരിട്ടു വാങ്ങിയ യന്ത്രങ്ങളും ഇങ്ങനെതന്നെ. മുൻപ് ജില്ലാ പഞ്ചായത്തുകൾ വാങ്ങിയ പല യന്ത്രങ്ങളും ആക്രി വിലയ്ക്കു വിറ്റുവരികയാണ്. കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങിയപ്പോൾ കൃഷിവകുപ്പ് ഒട്ടേറെ പേർക്ക് ഇവ പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകിയിരുന്നു. എന്നാൽ, മെക്കാനിക്കൽ പണികൾക്കു വേണ്ടിടത്തോളം പേർക്കു പരിശീലനം നൽകിയതുമില്ല. കുട്ടനാട്ടിൽ മാത്രം കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഉടമസ്ഥയിൽ 154 കൊയ്ത്തു മെതിയന്ത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്.
കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ് അധികവും. എന്നാൽ, വിരലില്ലെണ്ണാവുന്ന യന്ത്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.നേരിയ ചെലവിൽ കാര്യക്ഷമമാക്കാവുന്ന യന്ത്രങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഉപയോഗ്യ ശൂന്യമായതെന്നാണു കർഷകരുടെ പരാതി. അതേസമയം, വർഷങ്ങളുടെ പഴക്കമുള്ള കൊയ്ത്തു മെതിയന്ത്രങ്ങൾ സ്വകാര്യമേഖലയിൽ ഇന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൊയ്ത്ത് യന്ത്രം മാത്രല്ല കൃഷിവകുപ്പിനുള്ള ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം എന്നിവയിൽ ഏറെയും പ്രവർത്തനരഹിതമാണ്.
റെജി ജോസഫ്
കൊയ്ത്ത് യന്ത്രം കിട്ടാൻ കർഷകരും പാടശേഖരസമിതികളും കൃഷി ഓഫീസിൽ അപേക്ഷയുമായി എത്തുന്പോൾ യന്ത്രങ്ങൾ കേടാണെന്ന പതിവു മറുപടിയാണ് ഇക്കൊല്ലവും. നിസാര തകരാറുകൾ തീർത്തു യന്ത്രം ഉപയോഗക്ഷമമാക്കാൻ ആവശ്യമായ മെക്കാനിക്കുകളും സ്പെയർ പാർട്സുകളും കൃഷി വകുപ്പിനില്ല. യഥാസമയം കേടുപാട് തീർത്തു യന്ത്രങ്ങൾ വാടകയ്ക്കനൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കു താത്പര്യമില്ലെന്നാണു കർഷകരുടെ പരാതി.
നിലവിൽ മണിക്കൂറൊന്നിന് 1750 രൂപ നിരക്കിൽ ഇടനിലക്കാർ തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന യന്ത്രങ്ങളിലാണു കൊയ്ത്ത് നടക്കുന്നത്. ഈ സീസണിൽ മാത്രം 1,200 യന്ത്രങ്ങളാണ് തമിഴ് നാട്ടിൽനിന്നു കൊയ്ത്തിനെത്തിക്കുന്നത്. യന്ത്രങ്ങൾക്കൊപ്പം മെക്കാനിക്കൽ പണി അറിയാവുന്ന ഡ്രൈവർമാരും എത്തുന്നതിനാൽ ഓരോ യന്ത്രവും ദിവസം പതിനായിരം രൂപയുടെ പണിയെടുത്തു പണംകൊയ്യുന്നു.
30 ലക്ഷം രൂപ മുടക്കിൽ ത്രിതല പഞ്ചായത്തുകൾ വാങ്ങിയ യന്ത്രങ്ങളാണ് നിസാര പ്രശ്നങ്ങളുടെ പേരിൽ കട്ടപ്പുറത്തിരിക്കുന്നത്. കൃഷി വകുപ്പ് നേരിട്ടു വാങ്ങിയ യന്ത്രങ്ങളും ഇങ്ങനെതന്നെ. മുൻപ് ജില്ലാ പഞ്ചായത്തുകൾ വാങ്ങിയ പല യന്ത്രങ്ങളും ആക്രി വിലയ്ക്കു വിറ്റുവരികയാണ്. കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങിയപ്പോൾ കൃഷിവകുപ്പ് ഒട്ടേറെ പേർക്ക് ഇവ പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകിയിരുന്നു. എന്നാൽ, മെക്കാനിക്കൽ പണികൾക്കു വേണ്ടിടത്തോളം പേർക്കു പരിശീലനം നൽകിയതുമില്ല. കുട്ടനാട്ടിൽ മാത്രം കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഉടമസ്ഥയിൽ 154 കൊയ്ത്തു മെതിയന്ത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്.
കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ് അധികവും. എന്നാൽ, വിരലില്ലെണ്ണാവുന്ന യന്ത്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.നേരിയ ചെലവിൽ കാര്യക്ഷമമാക്കാവുന്ന യന്ത്രങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഉപയോഗ്യ ശൂന്യമായതെന്നാണു കർഷകരുടെ പരാതി. അതേസമയം, വർഷങ്ങളുടെ പഴക്കമുള്ള കൊയ്ത്തു മെതിയന്ത്രങ്ങൾ സ്വകാര്യമേഖലയിൽ ഇന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൊയ്ത്ത് യന്ത്രം മാത്രല്ല കൃഷിവകുപ്പിനുള്ള ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം എന്നിവയിൽ ഏറെയും പ്രവർത്തനരഹിതമാണ്.
റെജി ജോസഫ്