തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി 49 ദിവസ മായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിനു ഗാന്ധിയൻ ഗോപിനാഥൻ നായരും അയ്യപ്പൻപിള്ളയും ചേർന്നു നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ശബരിമല നടയടച്ച സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിയാതെയാണ് 49-ാം ദിവസത്തിലേക്കു കടന്ന സമരം ബിജെപി അവസാനിപ്പിച്ചത്. സമരത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ബിജെപി നേതാക്കളുമായി ചർച്ച നടത്താനോ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ തയാറായില്ല.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ അഞ്ചാം ഘട്ട സമരമായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരമെന്നും ശബരിമല നട തുറക്കുന്പോൾ ആറാംഘട്ട സമരം ആരംഭിക്കുമെന്നും സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കളെ ലോകമെന്പാടും അറിയാനുള്ള അവസരമായി ശബരിമല സമരം മാറി. ജനഹിതവും ദൈവഹിതവും ബിജെപിക്ക് ഒപ്പമാണ്. താഴെത്തട്ടിൽ ഭവന സന്പർക്കം നടത്തി, ശബരിമല വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ച നിലപാടുകളെ തുറന്നു കാട്ടും. കുംഭം ഒന്നിന് ശബരിമല നട തുറക്കുന്പോൾ ഉപവാസ സമരം നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഒ. രാജഗോപാൽ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നിരാഹാരമനുഷ്ഠിച്ച ബിജെപി നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ, എൻ. ശിവരാജൻ, വി.ടി രമ, പി.കെ കൃഷ്ണദാസ് എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിച്ചു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കുക, നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
പാർട്ടിക്കുള്ളിലെ ചേരിപ്പോരും മുൻനിര നേതാക്കൾ നിരാഹാര സമരം അനുഷ്ഠിക്കാൻ മുന്നോട്ടു വരാത്തതും ശബരിമല സമരത്തിൽ ആർഎസ്എസിന്റെ അപ്രമാദിത്വവും പ്രവർത്തകർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.
സമാപന സമ്മേളനത്തിൽ നിന്ന് വി. മുരളീധരൻ എംപിയും പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും വിട്ടുനിന്നത് സമരം അവസാനിക്കുന്നതോടെ പാർട്ടിയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിട്ടുമുണ്ട്. നേരത്തെ കെ.സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം വേണ്ട താത്പര്യം പ്രകടിപ്പിച്ചില്ല എന്ന വിമർശനവും ഉണ്ടായിരുന്നു.
പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിയാതെയാണ് 49-ാം ദിവസത്തിലേക്കു കടന്ന സമരം ബിജെപി അവസാനിപ്പിച്ചത്. സമരത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ ബിജെപി നേതാക്കളുമായി ചർച്ച നടത്താനോ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ തയാറായില്ല.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ അഞ്ചാം ഘട്ട സമരമായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരമെന്നും ശബരിമല നട തുറക്കുന്പോൾ ആറാംഘട്ട സമരം ആരംഭിക്കുമെന്നും സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കളെ ലോകമെന്പാടും അറിയാനുള്ള അവസരമായി ശബരിമല സമരം മാറി. ജനഹിതവും ദൈവഹിതവും ബിജെപിക്ക് ഒപ്പമാണ്. താഴെത്തട്ടിൽ ഭവന സന്പർക്കം നടത്തി, ശബരിമല വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ച നിലപാടുകളെ തുറന്നു കാട്ടും. കുംഭം ഒന്നിന് ശബരിമല നട തുറക്കുന്പോൾ ഉപവാസ സമരം നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഒ. രാജഗോപാൽ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. നിരാഹാരമനുഷ്ഠിച്ച ബിജെപി നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ, എൻ. ശിവരാജൻ, വി.ടി രമ, പി.കെ കൃഷ്ണദാസ് എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിച്ചു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കുക, നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
പാർട്ടിക്കുള്ളിലെ ചേരിപ്പോരും മുൻനിര നേതാക്കൾ നിരാഹാര സമരം അനുഷ്ഠിക്കാൻ മുന്നോട്ടു വരാത്തതും ശബരിമല സമരത്തിൽ ആർഎസ്എസിന്റെ അപ്രമാദിത്വവും പ്രവർത്തകർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.
സമാപന സമ്മേളനത്തിൽ നിന്ന് വി. മുരളീധരൻ എംപിയും പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും വിട്ടുനിന്നത് സമരം അവസാനിക്കുന്നതോടെ പാർട്ടിയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിട്ടുമുണ്ട്. നേരത്തെ കെ.സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം വേണ്ട താത്പര്യം പ്രകടിപ്പിച്ചില്ല എന്ന വിമർശനവും ഉണ്ടായിരുന്നു.