തിരുവനന്തപുരം: ശബരിമല കർമസമിതി പ്രഖ്യാപിച്ച പരിപാടിയിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തതു വളർന്നുവരുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ മറ്റൊരു മുഖമാണു വ്യക്തമാക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള രാഷ്ട്രീയത്തിൽ വലതുപക്ഷത്തിന്റെ ഇടപെടൽ ഏതു രൂപത്തിലാണു മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇതെന്നും ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി മഠം രാഷ്ട്രയത്തിന് അതീതമായി പ്രവർത്തിക്കേണ്ടതാണ്. ആ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുന്ന വിശ്വാസികൾപോലും അംഗീകരിക്കുന്ന വിധത്തിലുള്ള പരിപാടിയിലല്ല മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതെന്നു കോടിയേരി പറഞ്ഞു.
കർമസമിതി പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേതൃത്വം പിന്തുണ കൊടുക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട് വളർന്നുവരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
അമൃതാനന്ദമയി മഠം രാഷ്ട്രയത്തിന് അതീതമായി പ്രവർത്തിക്കേണ്ടതാണ്. ആ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുന്ന വിശ്വാസികൾപോലും അംഗീകരിക്കുന്ന വിധത്തിലുള്ള പരിപാടിയിലല്ല മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതെന്നു കോടിയേരി പറഞ്ഞു.
കർമസമിതി പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേതൃത്വം പിന്തുണ കൊടുക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട് വളർന്നുവരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.