കണ്ണൂർ: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിലപാടിനോട് പ്രവർത്തകരുടെ വ്യക്തിഗത അഭിപ്രായശേഖരണത്തിനുള്ള നടപടികൾ സിപിഎം ആരംഭിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിന്റെ പേരിൽ പാർട്ടിയിലെ വിശ്വാസികളായ വനിതകളുടെ വോട്ടുകൾ ചോർന്നേക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിൽ വോട്ടുകൾ പിടിച്ചുനിർത്താനും ഭിന്നാഭിപ്രായമുള്ളവരുടെ മനസ് മാറ്റിയെടുക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പാർട്ടിക്ക് നിയന്ത്രണമുള്ള റെസിഡന്റ്സ് അസോസിയേഷനുകളിലൂടെയാണ് ശബരിമല വിശദീകരണം നടത്തുക. റെസിഡന്റ്സ് അസോസിയേഷൻ കുടുംബകൂട്ടായ്മകൾ വിളിച്ചുചേർത്ത് പല വിഷയങ്ങളും ചർച്ചചെയ്യുന്നതിനൊപ്പം ശബരിമല വിഷയവും ചർച്ചയ്ക്ക് വിധേയമാക്കാനാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. ഇത്തരമൊരു കുടുംബ കൂട്ടായ്മയിൽ സർക്കാർ നിലപാടിനെതിരേ വിമർശനമുയർന്നപ്പോൾ കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് സർക്കാർ ചെയ്തതെന്ന് സമർഥിക്കാനാണ് നേതൃത്വം ശ്രമിച്ചത്.
പിണറായി സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ സ്വാശ്രയ കോളജ് വിഷയം, ബന്ധുനിയമന വിവാദങ്ങൾ എന്നിവ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചപ്പോഴായിരുന്നു റസിഡൻസ് അസോസിയേഷനുകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം തന്ത്രം മെനഞ്ഞത്. പ്രകൃതിസംരക്ഷണം, വിഷരഹിത പച്ചക്കറി, പച്ചക്കറി വിത്തുവിതരണം, പരിസ്ഥിതി വിഷയങ്ങൾ എന്നിവ ഉയർത്തിക്കാട്ടി സാധാരണക്കാർക്കിടയിൽ വേരോട്ടമുണ്ടാക്കിയായിരുന്നു അസോസിയേഷനുകൾ പലതും പാർട്ടി കൈപ്പിടിയിലാക്കിയത്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിന്റെ പേരിൽ പാർട്ടിയിലെ വിശ്വാസികളായ വനിതകളുടെ വോട്ടുകൾ ചോർന്നേക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിൽ വോട്ടുകൾ പിടിച്ചുനിർത്താനും ഭിന്നാഭിപ്രായമുള്ളവരുടെ മനസ് മാറ്റിയെടുക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പാർട്ടിക്ക് നിയന്ത്രണമുള്ള റെസിഡന്റ്സ് അസോസിയേഷനുകളിലൂടെയാണ് ശബരിമല വിശദീകരണം നടത്തുക. റെസിഡന്റ്സ് അസോസിയേഷൻ കുടുംബകൂട്ടായ്മകൾ വിളിച്ചുചേർത്ത് പല വിഷയങ്ങളും ചർച്ചചെയ്യുന്നതിനൊപ്പം ശബരിമല വിഷയവും ചർച്ചയ്ക്ക് വിധേയമാക്കാനാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. ഇത്തരമൊരു കുടുംബ കൂട്ടായ്മയിൽ സർക്കാർ നിലപാടിനെതിരേ വിമർശനമുയർന്നപ്പോൾ കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് സർക്കാർ ചെയ്തതെന്ന് സമർഥിക്കാനാണ് നേതൃത്വം ശ്രമിച്ചത്.
പിണറായി സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ സ്വാശ്രയ കോളജ് വിഷയം, ബന്ധുനിയമന വിവാദങ്ങൾ എന്നിവ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചപ്പോഴായിരുന്നു റസിഡൻസ് അസോസിയേഷനുകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം തന്ത്രം മെനഞ്ഞത്. പ്രകൃതിസംരക്ഷണം, വിഷരഹിത പച്ചക്കറി, പച്ചക്കറി വിത്തുവിതരണം, പരിസ്ഥിതി വിഷയങ്ങൾ എന്നിവ ഉയർത്തിക്കാട്ടി സാധാരണക്കാർക്കിടയിൽ വേരോട്ടമുണ്ടാക്കിയായിരുന്നു അസോസിയേഷനുകൾ പലതും പാർട്ടി കൈപ്പിടിയിലാക്കിയത്.