എരുമേലി: നിർദിഷ്ട എരുമേലി വിമാനത്താവള പദ്ധതിക്കു സാങ്കേതിക, വരുമാന സാധ്യതാ പഠന റിപ്പോർട്ട് കൂടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സർക്കാരിനു സമർപ്പിച്ചു. എന്നാൽ, അനുയോജ്യ സ്ഥലമായി നിശ്ചയിച്ച ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം തീർപ്പാകുന്നതു വരെ കാത്തിരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് ഇനി അന്തിമ തീർപ്പുണ്ടാകേണ്ടത്.
ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചാണു കെഎസ്ഐഡിസി നിയോഗിച്ച സ്വകാര്യ കൺസൾട്ടന്റ് കമ്പനി ലൂയി ബഗർ പഠനം നടത്തിയത്. സാധ്യതാ പഠന റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമെന്നാണു സൂചന. വിമാനത്താവളം ലാഭകരമായി നടത്താമെന്ന പ്രാരംഭ സാധ്യതാ പഠന റിപ്പോർട്ടിലെ നിഗമനം രണ്ടാം ഘട്ടത്തിലെ സാധ്യതാ പഠനത്തിലും സ്ഥിരീകരിച്ചു. എന്നാൽ, കുന്നുകളും താഴ്വാരങ്ങളും ചേർന്ന പ്രദേശമായതിനാൽ നിർമാണച്ചെലവ് കൂടുമെന്ന മുന്നറിയിപ്പു റിപ്പോർട്ടിലുണ്ട്.
പഠനത്തിനും റിപ്പോർട്ട് സമർപ്പിക്കാനും വിവിധ അനുമതികൾ നേടാനുമാണ് ലൂയി ബഗർ കമ്പനിക്കു കരാർ നൽകിയിട്ടുള്ളത്. 4.60 കോടി രൂപ കമ്പനിക്കു സർക്കാർ നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഭൂമി കൈമാറ്റമാണു പ്രാധാന പ്രശ്നം. ഭൂമി വിട്ടുകിട്ടുകയോ ഏറ്റെടുക്കുകയോ ചെയ്യാതെ നിർമാണ നടപടികളിലേക്കു കടക്കാനാവില്ലെന്നു മാസങ്ങൾക്ക് മുമ്പേ തന്നെ സർക്കാരിനു കെഎസ്ഐഡിസി കത്ത് നൽകിയിരുന്നു. കൂടാതെ, വിവിധ വകുപ്പുകളുടെ തുടർപഠനങ്ങളും പൂർത്തിയാകണം. സാധ്യതാ പഠന റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചാൽ ഗതാഗത മന്ത്രാലയം പരിസ്ഥിതി ആഘാത പഠനത്തിനു നിർദേശം നൽകും. ഭാവിയിൽ പരിസ്ഥിതി അനുമതി ലഭിക്കുന്നതിനും ഈ റിപ്പോർട്ട് നിർണായകമാണ്. വ്യോമയാന മന്ത്രാലയത്തിന്റെയടക്കം അനുമതിക്കായുള്ള ശ്രമങ്ങളും ഇതോടെ ആരംഭിക്കും.
എരുമേലിക്കു സമീപത്തെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ സ്ഥലത്ത് അനുയോജ്യമാണെന്നു കണ്ട ആയിരത്തിൽപരം ഏക്കർ ഭൂമിയാണ് രാജ്യാന്തര വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ പഠന റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതാണു പ്രധാന വെല്ലുവിളി. ഇതു സംബന്ധിച്ച കേസ് കോടതിയിൽ അന്തിമ തീർപ്പായിട്ടില്ല. കഴിഞ്ഞയിടെ ഉണ്ടായ ഹൈക്കോടതി വിധി സർക്കാരിനെതിരാണ്. കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിന്റെ കൈവശത്തിലാണ് എസ്റ്റേറ്റ്. ഇന്ത്യ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷ് കമ്പനി കൈവശം വച്ചതാണ് ഈ എസ്റ്റേറ്റ്. ഇതു സർക്കാർ ഭൂമിയാണെന്നാണ് കോടതികളിൽ സർക്കാർ അറിയിച്ചിട്ടുള്ളത്.
ഭൂമി കൈമാറ്റം നടക്കാതെ സർവേയും മറ്റു പരിശോധനകളും പൂർത്തിയാക്കുക എളുപ്പമല്ല. മലനിരകളുടെ ഭാഗമായതിനാൽ പരിസ്ഥിതി വകുപ്പിന്റെ അനുമതി വൈകുമെന്ന ആശങ്കയുമുണ്ട്. ഉടമസ്ഥത സംബന്ധിച്ച തർക്കം തീരാതെ വിശദ പഠന റിപ്പോർട്ട് തയാറാക്കാനാകില്ലന്നാണ് ആദ്യം ലൂയി ബഗർ കമ്പനി അറിയിച്ചിരുന്നത്. മലകളിൽ നിർമിക്കുന്ന ടേബിൾ ടോപ് മാതൃക വേണോ അതോ സാധാരണ വിമാനത്താവളം മതിയോ എന്നതിലും തീരുമാനമായിട്ടില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രധാന പട്ടണങ്ങളുടെ വികസനത്തിനു വിമാനത്താവളം വഴിയൊരുക്കും. എരുമേലിയിൽനിന്നു മൂന്നു കിലോമീറ്ററാണു ദൂരം. വിമാനത്താവളം നിർമിക്കുന്നതോടെ അനുബന്ധ റോഡുകളും വികസിക്കും. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർ എരുമേലിയിലേക്കു മാറുന്നതോടെ നിലവിലുള്ള റോഡുകളിലെ തിരക്കു കുറയും.
വിമാനത്താവളത്തിനു യാത്രക്കാരുടെ ക്ഷാമം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 43 കിലോമീറ്റർ അകലെയുള്ള ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഇതു വലിയ സഹായമാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2.27 ലക്ഷം പ്രവാസി മലയാളികളുണ്ട്. രാജ്യാന്തര വിമാനത്താവളമായാൽ ഇവർ നെടുമ്പാശേരിയിൽനിന്ന് എരുമേലിയിലേക്കു മാറും.
ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചാണു കെഎസ്ഐഡിസി നിയോഗിച്ച സ്വകാര്യ കൺസൾട്ടന്റ് കമ്പനി ലൂയി ബഗർ പഠനം നടത്തിയത്. സാധ്യതാ പഠന റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമെന്നാണു സൂചന. വിമാനത്താവളം ലാഭകരമായി നടത്താമെന്ന പ്രാരംഭ സാധ്യതാ പഠന റിപ്പോർട്ടിലെ നിഗമനം രണ്ടാം ഘട്ടത്തിലെ സാധ്യതാ പഠനത്തിലും സ്ഥിരീകരിച്ചു. എന്നാൽ, കുന്നുകളും താഴ്വാരങ്ങളും ചേർന്ന പ്രദേശമായതിനാൽ നിർമാണച്ചെലവ് കൂടുമെന്ന മുന്നറിയിപ്പു റിപ്പോർട്ടിലുണ്ട്.
പഠനത്തിനും റിപ്പോർട്ട് സമർപ്പിക്കാനും വിവിധ അനുമതികൾ നേടാനുമാണ് ലൂയി ബഗർ കമ്പനിക്കു കരാർ നൽകിയിട്ടുള്ളത്. 4.60 കോടി രൂപ കമ്പനിക്കു സർക്കാർ നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഭൂമി കൈമാറ്റമാണു പ്രാധാന പ്രശ്നം. ഭൂമി വിട്ടുകിട്ടുകയോ ഏറ്റെടുക്കുകയോ ചെയ്യാതെ നിർമാണ നടപടികളിലേക്കു കടക്കാനാവില്ലെന്നു മാസങ്ങൾക്ക് മുമ്പേ തന്നെ സർക്കാരിനു കെഎസ്ഐഡിസി കത്ത് നൽകിയിരുന്നു. കൂടാതെ, വിവിധ വകുപ്പുകളുടെ തുടർപഠനങ്ങളും പൂർത്തിയാകണം. സാധ്യതാ പഠന റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചാൽ ഗതാഗത മന്ത്രാലയം പരിസ്ഥിതി ആഘാത പഠനത്തിനു നിർദേശം നൽകും. ഭാവിയിൽ പരിസ്ഥിതി അനുമതി ലഭിക്കുന്നതിനും ഈ റിപ്പോർട്ട് നിർണായകമാണ്. വ്യോമയാന മന്ത്രാലയത്തിന്റെയടക്കം അനുമതിക്കായുള്ള ശ്രമങ്ങളും ഇതോടെ ആരംഭിക്കും.
എരുമേലിക്കു സമീപത്തെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ സ്ഥലത്ത് അനുയോജ്യമാണെന്നു കണ്ട ആയിരത്തിൽപരം ഏക്കർ ഭൂമിയാണ് രാജ്യാന്തര വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ പഠന റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതാണു പ്രധാന വെല്ലുവിളി. ഇതു സംബന്ധിച്ച കേസ് കോടതിയിൽ അന്തിമ തീർപ്പായിട്ടില്ല. കഴിഞ്ഞയിടെ ഉണ്ടായ ഹൈക്കോടതി വിധി സർക്കാരിനെതിരാണ്. കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിന്റെ കൈവശത്തിലാണ് എസ്റ്റേറ്റ്. ഇന്ത്യ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷ് കമ്പനി കൈവശം വച്ചതാണ് ഈ എസ്റ്റേറ്റ്. ഇതു സർക്കാർ ഭൂമിയാണെന്നാണ് കോടതികളിൽ സർക്കാർ അറിയിച്ചിട്ടുള്ളത്.
ഭൂമി കൈമാറ്റം നടക്കാതെ സർവേയും മറ്റു പരിശോധനകളും പൂർത്തിയാക്കുക എളുപ്പമല്ല. മലനിരകളുടെ ഭാഗമായതിനാൽ പരിസ്ഥിതി വകുപ്പിന്റെ അനുമതി വൈകുമെന്ന ആശങ്കയുമുണ്ട്. ഉടമസ്ഥത സംബന്ധിച്ച തർക്കം തീരാതെ വിശദ പഠന റിപ്പോർട്ട് തയാറാക്കാനാകില്ലന്നാണ് ആദ്യം ലൂയി ബഗർ കമ്പനി അറിയിച്ചിരുന്നത്. മലകളിൽ നിർമിക്കുന്ന ടേബിൾ ടോപ് മാതൃക വേണോ അതോ സാധാരണ വിമാനത്താവളം മതിയോ എന്നതിലും തീരുമാനമായിട്ടില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രധാന പട്ടണങ്ങളുടെ വികസനത്തിനു വിമാനത്താവളം വഴിയൊരുക്കും. എരുമേലിയിൽനിന്നു മൂന്നു കിലോമീറ്ററാണു ദൂരം. വിമാനത്താവളം നിർമിക്കുന്നതോടെ അനുബന്ധ റോഡുകളും വികസിക്കും. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർ എരുമേലിയിലേക്കു മാറുന്നതോടെ നിലവിലുള്ള റോഡുകളിലെ തിരക്കു കുറയും.
വിമാനത്താവളത്തിനു യാത്രക്കാരുടെ ക്ഷാമം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. 43 കിലോമീറ്റർ അകലെയുള്ള ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഇതു വലിയ സഹായമാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2.27 ലക്ഷം പ്രവാസി മലയാളികളുണ്ട്. രാജ്യാന്തര വിമാനത്താവളമായാൽ ഇവർ നെടുമ്പാശേരിയിൽനിന്ന് എരുമേലിയിലേക്കു മാറും.