ശബരിമല: പന്തളം രാജപ്രതിനിധിയുടെ ദർശനത്തോടെ ശബരിമല ക്ഷേത്ര നട അടച്ചു. ഉദയാസ്തമന പൂജയും പടിപൂജയും കഴിഞ്ഞ് 19ന് രാത്രി 9.30ന് ഹരിവരാസനം പാടി നടഅടച്ചതോടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തിയായിരുന്നു. തുടര്‍ന്ന് മാളികപ്പുറത്തു ഗുരുതിയും നടന്നു.
ഇന്നലെ ദര്‍ശനം പന്തളം രാജപ്രതിനിധിക്കു മാത്രമായിരുന്നു. രാവിലെ അഞ്ചിനു നട തുറന്നു. ഗണപതി ഹോമത്തിനു ശേഷം 6.30ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ രാഘവവർമ ദര്‍ശനം നടത്തി.
മേല്‍ശാന്തി നടയടച്ചു രാജപ്രതിനിധിക്കു താക്കോല്‍ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി കിഴിപ്പണം മാനേജരെയും താക്കോല്‍ മേല്‍ശാന്തിയേയും ഏല്പിച്ചു.
പതിനെട്ടാംപടിയ്ക്കു താഴെവച്ചാണ് ഈ ചടങ്ങ് നടന്നത്. ഇതിനു മുന്നോടിയായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്കു കൊണ്ടുപോയി. ആയിരക്കണക്കിനു ഭക്തരുടെ ശരണംവിളിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് ഉത്സവത്തിനു കൊടിയിറങ്ങി. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12നു വൈകുന്നേരം ഇനി നട തുറക്കും.
ഇന്നലെ ദര്‍ശനം പന്തളം രാജപ്രതിനിധിക്കു മാത്രമായിരുന്നു. രാവിലെ അഞ്ചിനു നട തുറന്നു. ഗണപതി ഹോമത്തിനു ശേഷം 6.30ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ രാഘവവർമ ദര്‍ശനം നടത്തി.
മേല്‍ശാന്തി നടയടച്ചു രാജപ്രതിനിധിക്കു താക്കോല്‍ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി കിഴിപ്പണം മാനേജരെയും താക്കോല്‍ മേല്‍ശാന്തിയേയും ഏല്പിച്ചു.
പതിനെട്ടാംപടിയ്ക്കു താഴെവച്ചാണ് ഈ ചടങ്ങ് നടന്നത്. ഇതിനു മുന്നോടിയായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്കു കൊണ്ടുപോയി. ആയിരക്കണക്കിനു ഭക്തരുടെ ശരണംവിളിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് ഉത്സവത്തിനു കൊടിയിറങ്ങി. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12നു വൈകുന്നേരം ഇനി നട തുറക്കും.