കൂത്തുപറമ്പ്: ചെറുവാഞ്ചേരിക്കടുത്ത് കണ്ണാടിച്ചാലിൽ വ്യാപക അക്രമം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിനും സമീപത്തെ ശ്രീനാരായണ വായനശാലയ്ക്കും ശ്രീനാരായണ മഠത്തിനും കോൺഗ്രസ് അനുഭാവിയുടെ മിനിലോറിക്കും നേരേയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
പൂവത്തൂർ നൂറ്റാലി മഠപ്പുര ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞദിവസം ബിജെപി -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനു തുടർച്ചയായാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ കണ്ണാടിച്ചാലിൽ അക്രമമുണ്ടായതെന്ന് പറയുന്നു. യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം സെക്രട്ടറി വി.പി.രാഹുലിന്റെ വീടിന്റെ ജനൽച്ചില്ലുകൾ അക്രമിസംഘം തകർത്തു. ഇതിന് സമീപത്തുതന്നെയുള്ള ശ്രീനാരായണ മഠത്തിലെ ലൈറ്റുകളും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കോൺഗ്രസ് അനുഭാവി കെ.എ. രഞ്ജിത്തിന്റെ മിനിലോറിയുടെ ചില്ലും സംഘം അടിച്ചുതകർത്തു.
ശ്രീനാരായണ വായനശാലയ്ക്കുനേരേയും അക്രമമുണ്ടായി. പ്രദേശത്ത് സ്ഥാപിച്ച നാല് സിസിടിവി കാമറകളും നശിപ്പിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിനുപിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസ് പ്രവർത്തകരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചെറുവാഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരേ പോലീസ് അതിക്രമം നടത്തിയതായി പരാതിയുയർന്നു. ചെറുവാഞ്ചേരി ദീനദയാൽ നഗറിലെ സി.എം. ശ്രീനിവാസന്റെ വീടിനുനേരേ ഇന്നലെ പുലർച്ചെ കണ്ണവം പോലീസ് അക്രമം നടത്തിയതായാണ് പരാതി. ശനിയാഴ്ച പൂവത്തൂർ, കണ്ണാടിച്ചാൽ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മകൻ ശ്രീജിലിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർത്തെന്ന് ശ്രീനിവാസൻ പറഞ്ഞു.
ചെറുവാഞ്ചേരി കണ്ണാടിച്ചാലിലുണ്ടായ അക്രമസംഭവങ്ങൾ രാഷ്ട്രീയ ആക്രമണമാക്കാനുള്ള കോൺഗ്രസ് ശ്രമം പ്രതിഷേധാർഹമാണെന്നും സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനുപിന്നിലെന്നും ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർ പറഞ്ഞു.
നൂറ്റാലി മുത്തപ്പ ക്ഷേത്രത്തിന്റെ ഒരുവിഭാഗം ഭാരവാഹികളും സ്ഥലത്തെ ചില യുവാക്കളും തമ്മിലുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അക്രമത്തിന്റെ മറവിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
പൂവത്തൂർ നൂറ്റാലി മഠപ്പുര ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞദിവസം ബിജെപി -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനു തുടർച്ചയായാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ കണ്ണാടിച്ചാലിൽ അക്രമമുണ്ടായതെന്ന് പറയുന്നു. യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം സെക്രട്ടറി വി.പി.രാഹുലിന്റെ വീടിന്റെ ജനൽച്ചില്ലുകൾ അക്രമിസംഘം തകർത്തു. ഇതിന് സമീപത്തുതന്നെയുള്ള ശ്രീനാരായണ മഠത്തിലെ ലൈറ്റുകളും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കോൺഗ്രസ് അനുഭാവി കെ.എ. രഞ്ജിത്തിന്റെ മിനിലോറിയുടെ ചില്ലും സംഘം അടിച്ചുതകർത്തു.
ശ്രീനാരായണ വായനശാലയ്ക്കുനേരേയും അക്രമമുണ്ടായി. പ്രദേശത്ത് സ്ഥാപിച്ച നാല് സിസിടിവി കാമറകളും നശിപ്പിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിനുപിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസ് പ്രവർത്തകരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചെറുവാഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരേ പോലീസ് അതിക്രമം നടത്തിയതായി പരാതിയുയർന്നു. ചെറുവാഞ്ചേരി ദീനദയാൽ നഗറിലെ സി.എം. ശ്രീനിവാസന്റെ വീടിനുനേരേ ഇന്നലെ പുലർച്ചെ കണ്ണവം പോലീസ് അക്രമം നടത്തിയതായാണ് പരാതി. ശനിയാഴ്ച പൂവത്തൂർ, കണ്ണാടിച്ചാൽ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മകൻ ശ്രീജിലിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർത്തെന്ന് ശ്രീനിവാസൻ പറഞ്ഞു.
ചെറുവാഞ്ചേരി കണ്ണാടിച്ചാലിലുണ്ടായ അക്രമസംഭവങ്ങൾ രാഷ്ട്രീയ ആക്രമണമാക്കാനുള്ള കോൺഗ്രസ് ശ്രമം പ്രതിഷേധാർഹമാണെന്നും സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനുപിന്നിലെന്നും ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർ പറഞ്ഞു.
നൂറ്റാലി മുത്തപ്പ ക്ഷേത്രത്തിന്റെ ഒരുവിഭാഗം ഭാരവാഹികളും സ്ഥലത്തെ ചില യുവാക്കളും തമ്മിലുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അക്രമത്തിന്റെ മറവിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.