പത്തനംതിട്ട: യുവതീ പ്രവേശന വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ഒരു തീർഥാടന കാലത്തിനു സമാപനമാകുന്നു.
ഇന്നലെ രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം കുറിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പന്പയിൽനിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. ഇന്നലെ കൂടി മാത്രമേ ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി നട അടച്ച് താക്കോൽ കൈമാറും. തുടർന്നു രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങും.
ഫെബ്രുവരി 12നു വൈകുന്നേരമാണ് കുംഭമാസ പൂജയ്ക്ക് ഇനി നട തുറക്കുന്നത്.
ഇന്നലെ രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം കുറിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പന്പയിൽനിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. ഇന്നലെ കൂടി മാത്രമേ ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി നട അടച്ച് താക്കോൽ കൈമാറും. തുടർന്നു രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങും.
ഫെബ്രുവരി 12നു വൈകുന്നേരമാണ് കുംഭമാസ പൂജയ്ക്ക് ഇനി നട തുറക്കുന്നത്.