കോഴിക്കോട്: നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്.
മെഡിക്കല്‍ കോളജ് പ്രിന്‍സപ്പലും സൂപ്രണ്ടുമായാണ് സമരക്കാർ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസൊലേഷന്‍ വാർഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. 15 ദിവസത്തെ സമരത്തിനൊടുവിലാണ് ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിച്ചത്.
നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിനു മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. മറ്റു ജീവനക്കാര്‍ ജോലി ചെയ്യാൻ തയാറാകാതിരുന്ന കാലത്ത് ജീവൻ പണയംവച്ച് ജോലിചെയ്യാൻ തയാറായ 45 ജീവനക്കാരെയാണ് 2018 ഡിസംബർ 31ന് പിരിച്ചു വിട്ടത്. ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.
മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സപ്പലും സൂപ്രണ്ടുമായാണ് സമരക്കാർ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസൊലേഷന്‍ വാർഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. 15 ദിവസത്തെ സമരത്തിനൊടുവിലാണ് ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിച്ചത്.
നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിനു മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. മറ്റു ജീവനക്കാര്‍ ജോലി ചെയ്യാൻ തയാറാകാതിരുന്ന കാലത്ത് ജീവൻ പണയംവച്ച് ജോലിചെയ്യാൻ തയാറായ 45 ജീവനക്കാരെയാണ് 2018 ഡിസംബർ 31ന് പിരിച്ചു വിട്ടത്. ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.
മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.