ചേർത്തല: അർത്തുങ്കൽ തിരുനാളിനു കടല വില്പനയ്ക്കെത്തിയ തേനി സ്വദേശിനിക്കു കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ. തേനി സ്വദേശിനി ധനലക്ഷ്മിയെയാണു ഭാഗ്യം കടാക്ഷിച്ചത്.
വ്യാഴാഴ്ച നറുക്കെടുത്ത പിഎൽ 472837 എന്ന നന്പറിനാണ് സമ്മാനം. ബുധനാഴ്ച വൈകുന്നേരം അർത്തുങ്കലിൽനിന്നാണ് ടിക്കറ്റെടുത്തത്. വിശുദ്ധ സെബസ്ത്യാനോസിന്റെ അനുഗ്രഹ ത്താലാണ് സമ്മാനം ലഭിച്ചതെന്നു ധനലക്ഷ്മി പറയുന്നു. വിശുദ്ധന് എല്ലാ വർഷവും നേർച്ചയും നോട്ടുമാലയും സമർപ്പിക്കുന്ന പതിവ് ഇവർക്കുണ്ട്.
സമ്മാനർഹമായ ടിക്കറ്റ് കാനറ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. ഇടയ്ക്ക് ടിക്കറ്റ് എടുക്കുന്ന ധനലക്ഷ്മിക്കു മുന്പും ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വാടകയ്ക്കാണു താമസം. അതിനാൽ വീടു നിർമിക്കുകയെന്നതാണ് ആദ്യ ആഗ്രഹം.
പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെയാളാണ് ധനലക്ഷ്മി. 40 വർഷം മുന്പു തേനിയിൽനിന്നെത്തിയ ചിന്നയ്യനും ഭാര്യ അഴകമ്മയും അർത്തുങ്കൽ ബസിലിക്കയ്ക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ്. പത്തു വർഷം മുന്പു ചിന്നയ്യൻ മരിച്ചു.
തിരുനാൾ, ഉത്സവ സ്ഥലങ്ങളിൽ കടല, കപ്പലണ്ടി തുടങ്ങിയവ വില്പനയാണ് ഇവരുടെ ജോലി. വർഷങ്ങളായി അർത്തുങ്കൽ പള്ളിക്കു മുന്നിൽ ഇവരുണ്ട്. സമ്മാനം ലഭിച്ചതിന്റെ പേരിൽ കടലവില്പന ഇവർ വേണ്ടെന്നു വച്ചിട്ടില്ല.
വ്യാഴാഴ്ച നറുക്കെടുത്ത പിഎൽ 472837 എന്ന നന്പറിനാണ് സമ്മാനം. ബുധനാഴ്ച വൈകുന്നേരം അർത്തുങ്കലിൽനിന്നാണ് ടിക്കറ്റെടുത്തത്. വിശുദ്ധ സെബസ്ത്യാനോസിന്റെ അനുഗ്രഹ ത്താലാണ് സമ്മാനം ലഭിച്ചതെന്നു ധനലക്ഷ്മി പറയുന്നു. വിശുദ്ധന് എല്ലാ വർഷവും നേർച്ചയും നോട്ടുമാലയും സമർപ്പിക്കുന്ന പതിവ് ഇവർക്കുണ്ട്.
സമ്മാനർഹമായ ടിക്കറ്റ് കാനറ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. ഇടയ്ക്ക് ടിക്കറ്റ് എടുക്കുന്ന ധനലക്ഷ്മിക്കു മുന്പും ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വാടകയ്ക്കാണു താമസം. അതിനാൽ വീടു നിർമിക്കുകയെന്നതാണ് ആദ്യ ആഗ്രഹം.
പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെയാളാണ് ധനലക്ഷ്മി. 40 വർഷം മുന്പു തേനിയിൽനിന്നെത്തിയ ചിന്നയ്യനും ഭാര്യ അഴകമ്മയും അർത്തുങ്കൽ ബസിലിക്കയ്ക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ്. പത്തു വർഷം മുന്പു ചിന്നയ്യൻ മരിച്ചു.
തിരുനാൾ, ഉത്സവ സ്ഥലങ്ങളിൽ കടല, കപ്പലണ്ടി തുടങ്ങിയവ വില്പനയാണ് ഇവരുടെ ജോലി. വർഷങ്ങളായി അർത്തുങ്കൽ പള്ളിക്കു മുന്നിൽ ഇവരുണ്ട്. സമ്മാനം ലഭിച്ചതിന്റെ പേരിൽ കടലവില്പന ഇവർ വേണ്ടെന്നു വച്ചിട്ടില്ല.