കോഴിക്കോട്: വഖഫിന്റെ സ്വത്തുകളുടെ സര്‍വേയ്ക്കായി മുഴുവന്‍ സമയ ജോയിന്റ് സര്‍വേ കമ്മീഷണറെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. എരഞ്ഞിപ്പാലത്തെ ഹൗസ്ഫെഡ് കെട്ടിടത്തിൽ സംസ്ഥാനത്തെ പ്രഥമ മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്‍ക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് മൂന്നംഗ ട്രൈബ്യൂണലിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ നിയമിക്കലായിരുന്നു പ്രധാന പ്രശനം. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പരിമിതിക്കുള്ളില്‍ നിന്ന് 29 പോസ്റ്റുകള്‍ വഖഫ് കോടതിയില്‍ സൃഷ്ടിച്ചു. കോടിക്കണക്കിന് സ്വത്തുകളാണ് കേരളത്തില്‍ വഖഫിന്റെ കൈവശമുള്ളത്. ഇവ സംരക്ഷിക്കലും വഖഫ് കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച പ്രശ്നങ്ങളും തകര്ക്കങ്ങളുമെല്ലാമാണ് ട്രൈബൂണലിന്റെ കീഴിൽ വരിക. നിലവില്‍ ഏകാംഗ കമ്മീഷന് കീഴിലുണ്ടായിരുന്ന കേസുകളെല്ലാം പുതിയ ട്രൈബ്യൂണലിലേക്ക് മാറ്റും. പരിചയസമ്പന്നനായ ജഡ്ജിയുടെ കീഴിലായിരിക്കും ട്രൈബൂണല്‍ പ്രവര്‍ത്തിക്കുക. കേസ് പഠിക്കുന്നതും വിധിപറയുന്നതും ജഡ്ജി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ ജഡ്ജി എം.ആര്. അനിത, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാൻ സി. മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ ധനകാര്യവികസന കോര്പറേഷന് ചെയര്മാൻ പ്രഫ. എ.പി. അബ്ദുൾ വഹാബ്, മദ്രസ വെല്‍ഫെയർ ഫണ്ട് ബോര്‍ഡ് ചെയര്മാൻ എം.പി. അബ്ദുൾ ഖഫൂര്‍, കാലിക്കട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി. ജഗജിത്ത്, കൗണ്‍സിലർ ടി.സി. ബിജു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടതുപക്ഷ സര്‍ക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ് മൂന്നംഗ ട്രൈബ്യൂണലിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ നിയമിക്കലായിരുന്നു പ്രധാന പ്രശനം. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പരിമിതിക്കുള്ളില്‍ നിന്ന് 29 പോസ്റ്റുകള്‍ വഖഫ് കോടതിയില്‍ സൃഷ്ടിച്ചു. കോടിക്കണക്കിന് സ്വത്തുകളാണ് കേരളത്തില്‍ വഖഫിന്റെ കൈവശമുള്ളത്. ഇവ സംരക്ഷിക്കലും വഖഫ് കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച പ്രശ്നങ്ങളും തകര്ക്കങ്ങളുമെല്ലാമാണ് ട്രൈബൂണലിന്റെ കീഴിൽ വരിക. നിലവില്‍ ഏകാംഗ കമ്മീഷന് കീഴിലുണ്ടായിരുന്ന കേസുകളെല്ലാം പുതിയ ട്രൈബ്യൂണലിലേക്ക് മാറ്റും. പരിചയസമ്പന്നനായ ജഡ്ജിയുടെ കീഴിലായിരിക്കും ട്രൈബൂണല്‍ പ്രവര്‍ത്തിക്കുക. കേസ് പഠിക്കുന്നതും വിധിപറയുന്നതും ജഡ്ജി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ ജഡ്ജി എം.ആര്. അനിത, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാൻ സി. മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ ധനകാര്യവികസന കോര്പറേഷന് ചെയര്മാൻ പ്രഫ. എ.പി. അബ്ദുൾ വഹാബ്, മദ്രസ വെല്‍ഫെയർ ഫണ്ട് ബോര്‍ഡ് ചെയര്മാൻ എം.പി. അബ്ദുൾ ഖഫൂര്‍, കാലിക്കട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി. ജഗജിത്ത്, കൗണ്‍സിലർ ടി.സി. ബിജു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.