തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്ത യുവതികളിൽ 51 പേർ മലകയറാനെത്തിയെന്നും എന്നാൽ, ശബരിമല ദർശനം നടത്തിയോ എന്നു വ്യക്തമല്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതി ഇടപെടലിനു ശേഷം പരിശോധന നടത്താൻ സംവിധാനമില്ലാത്തതിനാൽ ദർശനം നടത്തിയോ എന്നു വ്യക്തമാകാൻ സംവിധാനമില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
പത്തിനും 50നും മധ്യേ പ്രായമുള്ള 7,564 പേരാണ് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തത്. ആധാർ കാർഡ് അടക്കമുള്ള വിവരങ്ങളാണ് ഓണ്‍ലൈൻ രജിസ്ട്രേഷനു നൽകിയത്. ഇതിൽ 51 പേർ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉപയോഗിച്ചു കടന്നു പോയതായി രേഖകളിൽ കാണുന്നു. ഓണ്‍ലൈൻ സംവിധാനത്തിനു പുറമേയും ശബരിമലയിൽ എത്താം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്ല.
ഇതിൽ എത്രപേർക്കു പോലീസ് സുരക്ഷ നൽകിയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു സുരക്ഷ ആവശ്യപ്പെട്ടവർക്കെല്ലാം നൽകിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരിൽ 51 യുവതികൾ ശബരിമലയിൽ എത്തിയെന്നു സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകിയതിൽ തെറ്റില്ല. ബിന്ദുവും കനകദുർഗയും വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവരല്ലാത്തതിനാലാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാത്തത്. ഇതേക്കുറിച്ചു കൂടുതൽ അറിയേണ്ടവർ സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പത്തിനും 50നും മധ്യേ പ്രായമുള്ള 7,564 പേരാണ് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തത്. ആധാർ കാർഡ് അടക്കമുള്ള വിവരങ്ങളാണ് ഓണ്‍ലൈൻ രജിസ്ട്രേഷനു നൽകിയത്. ഇതിൽ 51 പേർ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉപയോഗിച്ചു കടന്നു പോയതായി രേഖകളിൽ കാണുന്നു. ഓണ്‍ലൈൻ സംവിധാനത്തിനു പുറമേയും ശബരിമലയിൽ എത്താം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്ല.
ഇതിൽ എത്രപേർക്കു പോലീസ് സുരക്ഷ നൽകിയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു സുരക്ഷ ആവശ്യപ്പെട്ടവർക്കെല്ലാം നൽകിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരിൽ 51 യുവതികൾ ശബരിമലയിൽ എത്തിയെന്നു സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകിയതിൽ തെറ്റില്ല. ബിന്ദുവും കനകദുർഗയും വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവരല്ലാത്തതിനാലാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാത്തത്. ഇതേക്കുറിച്ചു കൂടുതൽ അറിയേണ്ടവർ സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.