ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിന് ഇന്നു സമാപനം. ഇന്നു രാത്രി മാളികപ്പുറത്തു നടക്കുന്ന ഗുരുതിയോടെ തീർഥാടന കാലത്തിനു സമാപനം കുറിക്കും. ഇന്നു വൈകുന്നേരത്തോടെ പന്പയിൽനിന്നുള്ള മലകയറ്റം അവസാനിക്കും. രാത്രി പത്തിനു നട അടയ്ക്കും.
നെയ്യഭിഷേകം ഇന്നലെ രാവിലെ 10ന് സമാപിച്ചു. പതിവ് പൂജകളിൽ പങ്കെടുക്കുന്നതിനും മറ്റുമായി ആയിരക്കണക്കിന് ഭക്തർ ഇന്നലെയുമെത്തിയിരുന്നു. അഭിഷേകത്തിനു സമാപനം കുറിച്ചു നടന്ന കളഭാഭിഷേക ചടങ്ങുകൾ പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാൾ രാഘവവർമയുടെ നേതൃത്വത്തിലായിരുന്നു.
ഇന്നു കൂടി മാത്രമേ ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനാകു. നാളെ രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി നട അടച്ചു താക്കോൽ കൈമാറും. തുടർന്നു രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങും.
നെയ്യഭിഷേകം ഇന്നലെ രാവിലെ 10ന് സമാപിച്ചു. പതിവ് പൂജകളിൽ പങ്കെടുക്കുന്നതിനും മറ്റുമായി ആയിരക്കണക്കിന് ഭക്തർ ഇന്നലെയുമെത്തിയിരുന്നു. അഭിഷേകത്തിനു സമാപനം കുറിച്ചു നടന്ന കളഭാഭിഷേക ചടങ്ങുകൾ പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാൾ രാഘവവർമയുടെ നേതൃത്വത്തിലായിരുന്നു.
ഇന്നു കൂടി മാത്രമേ ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനാകു. നാളെ രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി നട അടച്ചു താക്കോൽ കൈമാറും. തുടർന്നു രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങും.