തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ സന്ദർശം നടത്തിയെന്നു വസ്തുതാവിരുദ്ധവും തെറ്റിദ്ധാരാണജനകവുമായ പട്ടിക സുപ്രീംകോടതിൽ നൽകി സംസ്ഥാന സർക്കാർ സ്വയം അപഹാസ്യരായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിടിപ്പുകേടിനും കൃത്യവിലോപത്തിനും പേരുകേട്ട ഇടതുസർക്കാർ ഒരിക്കൽക്കൂടി തങ്ങളുടെ കഴിവുകേടു പരമോന്നത കോടതിയിൽ സമർപ്പിച്ച സത്യവാംങ് മൂലത്തിലൂടെ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഇതു കേരളത്തിനു നാണക്കേടാണ്. ശബരിമല പ്രശ്നത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സിപിഎമ്മും ഇടതുസർക്കാരും വീണ്ടും ബോധപൂർവമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അധികാരവും സന്പത്തും ദുരുപയോഗം ചെയ്തു വനിതാ മതിൽ നിർമിച്ചിട്ടും രാഷ്ട്രീയലാഭം കൊയ്യാൻ സാധിച്ചില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീരീക്ഷണത്തിന്റെ ഫലമാണ് സുപ്രീംകോടതിൽ സമർപ്പിച്ച പട്ടിക. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ്.
ശബരിമല വിഷയത്തിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ വരെ നാണം കെടുത്തിയ മുഖ്യമന്ത്രി സങ്കുചിത രാഷ്ട്രീയം ലക്ഷ്യം ലാക്കാക്കി വീണ്ടും കേരള പോലീസിനെ കുരങ്ങുകളിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇതു കേരളത്തിനു നാണക്കേടാണ്. ശബരിമല പ്രശ്നത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സിപിഎമ്മും ഇടതുസർക്കാരും വീണ്ടും ബോധപൂർവമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അധികാരവും സന്പത്തും ദുരുപയോഗം ചെയ്തു വനിതാ മതിൽ നിർമിച്ചിട്ടും രാഷ്ട്രീയലാഭം കൊയ്യാൻ സാധിച്ചില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീരീക്ഷണത്തിന്റെ ഫലമാണ് സുപ്രീംകോടതിൽ സമർപ്പിച്ച പട്ടിക. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ്.
ശബരിമല വിഷയത്തിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ വരെ നാണം കെടുത്തിയ മുഖ്യമന്ത്രി സങ്കുചിത രാഷ്ട്രീയം ലക്ഷ്യം ലാക്കാക്കി വീണ്ടും കേരള പോലീസിനെ കുരങ്ങുകളിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.