കൊച്ചി: എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും അധ്യാപക നിയമനം പിഎസ് സിക്കു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണത്തിനു ഹൈക്കോടതി മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ഇത്തരം നിയമനങ്ങൾ പിഎസ് സി വഴി നടത്തണമെന്നു നിലവിൽ ചട്ടമില്ലെന്നു പിഎസ് സിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിയമ നിർമാണത്തിലൂടെ സാധ്യമാകേണ്ട കാര്യമാണിതെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും പിഎസ് സി വിശദീകരിച്ചു. തുടർന്നാണു വിശദീകരണത്തിനു സർക്കാർ കൂടുതൽ സമയം തേടിയത്. എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപകരെ നിയമിക്കുന്നതു മാനേജ്മെന്റുകളാണെങ്കിലും കോളജുകളിൽ യുജിസിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പുമാണ് ശന്പളം നൽകുന്നത്. ഈ സന്പ്രദായം മാറ്റണമെന്നാവശ്യപ്പെട്ടു സർക്കാരിനു നിവേദനം നൽകിയെങ്കിലും നിലവിലെ രീതി മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടിയെന്നു ഹർജിയിൽ പറയുന്നു. കൊല്ലം സ്വദേശി എംകെ സലിമാണു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
നിയമ നിർമാണത്തിലൂടെ സാധ്യമാകേണ്ട കാര്യമാണിതെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും പിഎസ് സി വിശദീകരിച്ചു. തുടർന്നാണു വിശദീകരണത്തിനു സർക്കാർ കൂടുതൽ സമയം തേടിയത്. എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപകരെ നിയമിക്കുന്നതു മാനേജ്മെന്റുകളാണെങ്കിലും കോളജുകളിൽ യുജിസിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പുമാണ് ശന്പളം നൽകുന്നത്. ഈ സന്പ്രദായം മാറ്റണമെന്നാവശ്യപ്പെട്ടു സർക്കാരിനു നിവേദനം നൽകിയെങ്കിലും നിലവിലെ രീതി മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടിയെന്നു ഹർജിയിൽ പറയുന്നു. കൊല്ലം സ്വദേശി എംകെ സലിമാണു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.