കൊച്ചി: ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കന്പനിയുടമകൾക്കെതിരേയുള്ള കേസുകളിൽ ഒത്തുതീർപ്പ്. 147 കോടി രൂപ തിരിച്ചടയ്ക്കാനുള്ള കേസുമായി ബന്ധപ്പെട്ട് 84 കന്പനി ഉടമകളോടാണു കലൂരിലുള്ള കേരള ലീഗൽ സർവീസ് അഥോറിറ്റിയിൽ നടന്ന അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. റിട്ട. ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ഏഴ് കന്പനിയുടെ പ്രതിനിധികൾ മാത്രമാണു ഹാജരായത്.
ഇവരിൽ ആറ് പേർ മലയാളികളും ഒരാൾ കോൽക്കത്ത സ്വദേശിയുമായിരുന്നു. അദാലത്തിൽ ഇളവോടു കൂടി തുക തിരിച്ചടയ്ക്കാമെന്ന ധാരണയിലെത്തിയതോടെ 15 കോടി രൂപയുടെ വായ്പാ തട്ടിപ്പിന് ഒത്തുതീർപ്പായി. റാസ് അൽ ഖൈമ ബാങ്ക് (റാഖ് ബാങ്ക്) പ്രതിനിധികളും വായ്പയെടുത്ത ആളുകളും ധാരണ അംഗീകരിച്ചതോടെയാണ് ഒത്തുതീർപ്പിലെത്തിയത്. ഇതുപ്രകാരം ആറ് മാസം, ഏഴ് മാസം, ഒരു വർഷം എന്നിങ്ങനെ കാലാവധിക്കുള്ളിൽ ഇളവോടെ തുക അടയ്ക്കണം.
നാല് പേർക്ക് ആറും ഒരാൾക്ക് 12 ഉം ഗഡുക്കളായും മറ്റൊരാൾ ഒറ്റത്തവണയുമാണു തുക അടച്ചുതീർക്കേണ്ടത്. അദാലത്തിൽ ഹാജരായവർക്ക് മുഴുവൻ തുകയിൽ ചെറിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫെബ്രുവരി 15ന് വീണ്ടും ഇവർ അദാലത്തിൽ ഹാജരാകണം. അന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചു നൽകണമെന്നും നിർദേശിച്ചു.
ഇതോടെ അവർക്കെതിരേ സ്വീകരിച്ചുവന്ന നിയമനടപടികൾ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
147 കോടി രൂപയുടെ ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ 84 കന്പനി ഉടമകളായ 166 പേർക്കെതിരേയാണ് കേസുള്ളത്. ഇവരിൽ 150 പേരും മലയാളികളാണ്. ഇന്നലെ ഹാജാരാകാതിരുന്നവർക്കു ഫെബ്രുവരി 15നു നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെയുള്ളവർ ഗൾഫിലെ വിവിധ ബാങ്കുകളിൽനിന്ന് ആകെ 20,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാങ്കിന്റെ ഇന്ത്യയിലെ പവർ ഓഫ് അറ്റോർണി ഹോൾഡറായ എക്സ്ട്രീം ഇൻറർനാഷണൽ മാനേജ്മെന്റ് കണ്സൾട്ടസി ചെയർമാനും സിഇഒയുമായ പ്രിൻസ് സുബ്രഹ്മണ്യൻ വ്യക്തമാക്കി. ഇതിന്റെ രേഖകൾ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പാകെ ഹാജരാക്കും.
ഇവരിൽ ആറ് പേർ മലയാളികളും ഒരാൾ കോൽക്കത്ത സ്വദേശിയുമായിരുന്നു. അദാലത്തിൽ ഇളവോടു കൂടി തുക തിരിച്ചടയ്ക്കാമെന്ന ധാരണയിലെത്തിയതോടെ 15 കോടി രൂപയുടെ വായ്പാ തട്ടിപ്പിന് ഒത്തുതീർപ്പായി. റാസ് അൽ ഖൈമ ബാങ്ക് (റാഖ് ബാങ്ക്) പ്രതിനിധികളും വായ്പയെടുത്ത ആളുകളും ധാരണ അംഗീകരിച്ചതോടെയാണ് ഒത്തുതീർപ്പിലെത്തിയത്. ഇതുപ്രകാരം ആറ് മാസം, ഏഴ് മാസം, ഒരു വർഷം എന്നിങ്ങനെ കാലാവധിക്കുള്ളിൽ ഇളവോടെ തുക അടയ്ക്കണം.
നാല് പേർക്ക് ആറും ഒരാൾക്ക് 12 ഉം ഗഡുക്കളായും മറ്റൊരാൾ ഒറ്റത്തവണയുമാണു തുക അടച്ചുതീർക്കേണ്ടത്. അദാലത്തിൽ ഹാജരായവർക്ക് മുഴുവൻ തുകയിൽ ചെറിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫെബ്രുവരി 15ന് വീണ്ടും ഇവർ അദാലത്തിൽ ഹാജരാകണം. അന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചു നൽകണമെന്നും നിർദേശിച്ചു.
ഇതോടെ അവർക്കെതിരേ സ്വീകരിച്ചുവന്ന നിയമനടപടികൾ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
147 കോടി രൂപയുടെ ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ 84 കന്പനി ഉടമകളായ 166 പേർക്കെതിരേയാണ് കേസുള്ളത്. ഇവരിൽ 150 പേരും മലയാളികളാണ്. ഇന്നലെ ഹാജാരാകാതിരുന്നവർക്കു ഫെബ്രുവരി 15നു നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെയുള്ളവർ ഗൾഫിലെ വിവിധ ബാങ്കുകളിൽനിന്ന് ആകെ 20,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാങ്കിന്റെ ഇന്ത്യയിലെ പവർ ഓഫ് അറ്റോർണി ഹോൾഡറായ എക്സ്ട്രീം ഇൻറർനാഷണൽ മാനേജ്മെന്റ് കണ്സൾട്ടസി ചെയർമാനും സിഇഒയുമായ പ്രിൻസ് സുബ്രഹ്മണ്യൻ വ്യക്തമാക്കി. ഇതിന്റെ രേഖകൾ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പാകെ ഹാജരാക്കും.