കൊച്ചി: കസ്റ്റഡിയിലുള്ള പ്രതികളെ കോടതി റിമാൻഡ് ചെയ്യുന്നതിനുമുന്പ് ഇവരുടെ ദേഹപരിശോധന നടത്തി ആരോഗ്യ സർട്ടിഫിക്കറ്റ് നൽകാൻ പോലീസ് നിർബന്ധിക്കുന്നതിനെതിരേയുള്ള ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരിനു മൂന്നാഴ്ചകൂടി സമയം അനുവദിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
പോലീസ് പിടികൂടിയ പ്രതികളുമായി മെഡിക്കൽ പരിശോധനയ്ക്കു വരുന്പോൾതന്നെ റിമാൻഡ് നടപടികൾക്കുവേണ്ടിയുള്ള സർട്ടിഫിക്കറ്റ് നൽകാൻ നിർബന്ധിക്കുന്നെന്നും ഡോക്ടർമാരുടെ കൃത്യനിർവഹണത്തിൽ പോലീസ് ഇടപെടരുതെന്നും വ്യക്തമാക്കി സർക്കുലർ ഇറക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നുമാണു ഹർജിയിലെ ആവശ്യം.
പോലീസ് പിടികൂടിയ പ്രതികളുമായി മെഡിക്കൽ പരിശോധനയ്ക്കു വരുന്പോൾതന്നെ റിമാൻഡ് നടപടികൾക്കുവേണ്ടിയുള്ള സർട്ടിഫിക്കറ്റ് നൽകാൻ നിർബന്ധിക്കുന്നെന്നും ഡോക്ടർമാരുടെ കൃത്യനിർവഹണത്തിൽ പോലീസ് ഇടപെടരുതെന്നും വ്യക്തമാക്കി സർക്കുലർ ഇറക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നുമാണു ഹർജിയിലെ ആവശ്യം.