കോട്ടയം: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സ്പെഷൽ സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നതായി ആക്ഷേപം. 314 സ്പെഷൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരെ സർക്കാരുകൾ പരിഗണിക്കുന്നതേയില്ല.
ഒരേ യോഗ്യതയുള്ള അധ്യാപകർക്കു സ്പെഷൽ സ്കൂളിലാണെങ്കിൽ അവഗണനയും ബഡ്സ് സ്കൂളിലാണെങ്കിൽ പരിഗണനയും കിട്ടുന്ന സ്ഥിതിയാണ്.
സ്പെഷൽ സ്കൂളിൽ 4500 രൂപ മുതൽ 6500 രൂപ വരെയാണ് വേതനം. എന്നാൽ, ഇതേയോഗ്യതയുള്ള അധ്യാപകർക്ക് ബഡ്സ് സ്കൂളിൽ 30,650 രൂപയും ഐഇഡിയിൽ 28,500 രൂപയും ലഭിക്കുന്നുണ്ട്.
ആയമാർക്ക് ബഡ്സ് സ്കൂളിൽ 17,325 രൂപ ലഭിക്കുന്പോൾ സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപ വരെ മാത്രം. മാനസിക ന്യൂനത, ഓട്ടിസം, സെറിബ്രൽ പൾസി എന്നിവയുള്ള വിഭാഗത്തിൽ ഒരു കുട്ടിക്കായി വിദ്യാഭ്യാസത്തിനു സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത് 6,500 രൂപ മാത്രമാണ്. അതേസമയം, ശ്രവണ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രതി വർഷം 1,25,000 രൂപ നൽകുന്നു.
100ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തിയെങ്കിലും മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും ഫയലിലാണ്. സ്പെഷൽ സ്കൂളുകൾക്കായി സമഗ്ര പാക്കേജ് നടപ്പാക്കുമെന്നു സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം കൂടി പാക്കേജ് നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ അധ്യയന വർഷം തീരാറായിട്ടും നടപ്പാക്കിയിട്ടില്ല. സ്പെഷൽ സ്കൂളുകൾക്കുള്ള ഗ്രാന്റ് 40 കോടി രൂപയാക്കി ബജറ്റിൽ ഉയർത്തിരുന്നു. ഇതും പൂർണമായി ലഭിച്ചിട്ടില്ല. സമഗ്ര പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി കിട്ടുന്നില്ലെന്നതാണു മറ്റൊരു അവഗണന. പഠിച്ചുകഴിഞ്ഞിറങ്ങുന്ന കുട്ടികൾക്കു തൊഴിൽപരിശീലനവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള നടപടികളും ഇനിയും ആയിട്ടില്ല. സ്പെഷൽ സ്കൂളുകൾക്കുള്ള സമഗ്ര പാക്കേജ് അട്ടിമറിച്ച നടപടിക്കെതിരേ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 25 മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനി ശ്ചിതകാല നിരാഹാരം ആരംഭിക്കാൻ അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസബേൾഡിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി തീരുമാനിച്ചതായും ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കഴിഞ്ഞ ദിവസം കളക്ടറേറ്റുകൾക്കു മുന്പിൽ മാർച്ചും ധർണയും നടത്തിയെന്നും ചെയർമാൻ ഫാ. റോയി വടക്കേൽ പറഞ്ഞു.
ഒരേ യോഗ്യതയുള്ള അധ്യാപകർക്കു സ്പെഷൽ സ്കൂളിലാണെങ്കിൽ അവഗണനയും ബഡ്സ് സ്കൂളിലാണെങ്കിൽ പരിഗണനയും കിട്ടുന്ന സ്ഥിതിയാണ്.
സ്പെഷൽ സ്കൂളിൽ 4500 രൂപ മുതൽ 6500 രൂപ വരെയാണ് വേതനം. എന്നാൽ, ഇതേയോഗ്യതയുള്ള അധ്യാപകർക്ക് ബഡ്സ് സ്കൂളിൽ 30,650 രൂപയും ഐഇഡിയിൽ 28,500 രൂപയും ലഭിക്കുന്നുണ്ട്.
ആയമാർക്ക് ബഡ്സ് സ്കൂളിൽ 17,325 രൂപ ലഭിക്കുന്പോൾ സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപ വരെ മാത്രം. മാനസിക ന്യൂനത, ഓട്ടിസം, സെറിബ്രൽ പൾസി എന്നിവയുള്ള വിഭാഗത്തിൽ ഒരു കുട്ടിക്കായി വിദ്യാഭ്യാസത്തിനു സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത് 6,500 രൂപ മാത്രമാണ്. അതേസമയം, ശ്രവണ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രതി വർഷം 1,25,000 രൂപ നൽകുന്നു.
100ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തിയെങ്കിലും മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും ഫയലിലാണ്. സ്പെഷൽ സ്കൂളുകൾക്കായി സമഗ്ര പാക്കേജ് നടപ്പാക്കുമെന്നു സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം കൂടി പാക്കേജ് നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ അധ്യയന വർഷം തീരാറായിട്ടും നടപ്പാക്കിയിട്ടില്ല. സ്പെഷൽ സ്കൂളുകൾക്കുള്ള ഗ്രാന്റ് 40 കോടി രൂപയാക്കി ബജറ്റിൽ ഉയർത്തിരുന്നു. ഇതും പൂർണമായി ലഭിച്ചിട്ടില്ല. സമഗ്ര പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി കിട്ടുന്നില്ലെന്നതാണു മറ്റൊരു അവഗണന. പഠിച്ചുകഴിഞ്ഞിറങ്ങുന്ന കുട്ടികൾക്കു തൊഴിൽപരിശീലനവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള നടപടികളും ഇനിയും ആയിട്ടില്ല. സ്പെഷൽ സ്കൂളുകൾക്കുള്ള സമഗ്ര പാക്കേജ് അട്ടിമറിച്ച നടപടിക്കെതിരേ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 25 മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനി ശ്ചിതകാല നിരാഹാരം ആരംഭിക്കാൻ അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസബേൾഡിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി തീരുമാനിച്ചതായും ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കഴിഞ്ഞ ദിവസം കളക്ടറേറ്റുകൾക്കു മുന്പിൽ മാർച്ചും ധർണയും നടത്തിയെന്നും ചെയർമാൻ ഫാ. റോയി വടക്കേൽ പറഞ്ഞു.