കൊച്ചി: സാമൂഹ്യനീതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാന്പത്തിക സംവരണത്തിനെതിരേ വൻ ഗൂഡാലോചനകൾ നടക്കുന്നതായി കത്തോലിക്ക കോണ്ഗ്രസ് കേന്ദ്രസമിതി. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവർ അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികൾ പരിരക്ഷിക്കാൻ കേരളത്തിൽ ഉടൻ സാന്പത്തിക സംവരണം നടപ്പാക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു .
മനുഷ്യത്വരഹിതമായും സമൂഹ്യനീതിക്കെതിരായും തൽപരകക്ഷികൾ സാന്പത്തിക സംവരണത്തെ ഇപ്പോൾ എതിർക്കുകയാണ്.
സകല ജനവിഭാഗത്തിന്റെയും ഉന്നമനമാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത. ഭാരതസംസ്കാരത്തേയും ഇന്ത്യൻ ഭരണഘടനയേയും ഉൾക്കൊള്ളാൻ സാധിക്കാത്തവരാണു സാന്പത്തിക സംവരണത്തെ എതിർത്ത് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
കത്തോലിക്ക കോണ്ഗ്രസ് ദീർഘകാലമായി ആവശ്യപ്പെടുന്ന സാന്പത്തിക സംവരണം സംസ്ഥാനത്ത് ഉടൻ നടപ്പാക്കുന്നതിനായി ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകാൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന കേന്ദ്ര ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
2019-ൽ കത്തോലിക്ക കോണ്ഗ്രസ് നടപ്പാക്കുന്ന കാർഷിക മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിനുള്ള “ഹരിതസമൃദ്ധം’’ പദ്ധതിയുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ തകർച്ചയിൽനിന്നു കർഷകരെ കൈപിടിച്ചുയർത്താനുള്ള ഹരിതസമൃദ്ധം പദ്ധതിക്കു സഭയുടെ പൂർണപിന്തുണയുണ്ടാകുമെന്നു മാർ ആലഞ്ചേരി അറിയിച്ചു.
അല്മായരോടു ചേർന്നുനിൽക്കുന്ന സഭയുടെ മുഖമാണു സീറോ മലബാർ സഭയിലെ സജീവമായ അൽമായ നേതൃത്വത്തിലൂടെ കാണുന്നതെന്നു വത്തിക്കാൻ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ പറഞ്ഞു.
പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ സാജു അലക്സ്, സെലിൻ സിജോ, ഹരിതസമൃദ്ധം കോ ഓർഡിനേറ്റർ ഡോ. ജോസുകുട്ടി ഒഴുകയിൽ, സെക്രട്ടറിമാരായ പ്രഫ. ജാൻസൻ ജോസഫ്, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കർഷക പ്രതിനിധി റോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മനുഷ്യത്വരഹിതമായും സമൂഹ്യനീതിക്കെതിരായും തൽപരകക്ഷികൾ സാന്പത്തിക സംവരണത്തെ ഇപ്പോൾ എതിർക്കുകയാണ്.
സകല ജനവിഭാഗത്തിന്റെയും ഉന്നമനമാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത. ഭാരതസംസ്കാരത്തേയും ഇന്ത്യൻ ഭരണഘടനയേയും ഉൾക്കൊള്ളാൻ സാധിക്കാത്തവരാണു സാന്പത്തിക സംവരണത്തെ എതിർത്ത് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
കത്തോലിക്ക കോണ്ഗ്രസ് ദീർഘകാലമായി ആവശ്യപ്പെടുന്ന സാന്പത്തിക സംവരണം സംസ്ഥാനത്ത് ഉടൻ നടപ്പാക്കുന്നതിനായി ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകാൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന കേന്ദ്ര ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
2019-ൽ കത്തോലിക്ക കോണ്ഗ്രസ് നടപ്പാക്കുന്ന കാർഷിക മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിനുള്ള “ഹരിതസമൃദ്ധം’’ പദ്ധതിയുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ തകർച്ചയിൽനിന്നു കർഷകരെ കൈപിടിച്ചുയർത്താനുള്ള ഹരിതസമൃദ്ധം പദ്ധതിക്കു സഭയുടെ പൂർണപിന്തുണയുണ്ടാകുമെന്നു മാർ ആലഞ്ചേരി അറിയിച്ചു.
അല്മായരോടു ചേർന്നുനിൽക്കുന്ന സഭയുടെ മുഖമാണു സീറോ മലബാർ സഭയിലെ സജീവമായ അൽമായ നേതൃത്വത്തിലൂടെ കാണുന്നതെന്നു വത്തിക്കാൻ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ പറഞ്ഞു.
പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ സാജു അലക്സ്, സെലിൻ സിജോ, ഹരിതസമൃദ്ധം കോ ഓർഡിനേറ്റർ ഡോ. ജോസുകുട്ടി ഒഴുകയിൽ, സെക്രട്ടറിമാരായ പ്രഫ. ജാൻസൻ ജോസഫ്, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കർഷക പ്രതിനിധി റോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.