തിരുവനന്തപുരം : ആലപ്പാട്ടെ കരിമണൽ ഖനനം നിർത്താനാകില്ലെന്നും അങ്ങനെ വന്നാൽ ഐആർഇ പൂട്ടേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഖനനം നിർത്തുന്നത് ആയിരക്കണക്കിനു തൊഴിലാളികളെ പട്ടിണിയിലാക്കുമെന്നും സമരക്കാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ മതിയെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.
ആലപ്പാട്ടെ സമരം അവസാനിപ്പിക്കാൻ സർക്കാരും വ്യവസായ വകുപ്പും നടത്തിയ ശ്രമങ്ങളെ സിപിഎം സെക്രട്ടേറിയറ്റ് പ്രശംസിച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പഠിച്ചു റിപ്പോർട്ടു ചെയ്യാൻ സർക്കാർ വിദഗ്ധ സമിതിയെ തീരുമാനിച്ചതു സ്വാഗതാർഹമാണ്. സീ വാഷിംഗ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാകില്ല.
അനാവശ്യ വിവാദങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന സമരങ്ങളും ബോധപൂർവമാണെന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കങ്ങളെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
ഖനനം നിർത്തുന്നത് ആയിരക്കണക്കിനു തൊഴിലാളികളെ പട്ടിണിയിലാക്കുമെന്നും സമരക്കാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ മതിയെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.
ആലപ്പാട്ടെ സമരം അവസാനിപ്പിക്കാൻ സർക്കാരും വ്യവസായ വകുപ്പും നടത്തിയ ശ്രമങ്ങളെ സിപിഎം സെക്രട്ടേറിയറ്റ് പ്രശംസിച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പഠിച്ചു റിപ്പോർട്ടു ചെയ്യാൻ സർക്കാർ വിദഗ്ധ സമിതിയെ തീരുമാനിച്ചതു സ്വാഗതാർഹമാണ്. സീ വാഷിംഗ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാകില്ല.
അനാവശ്യ വിവാദങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന സമരങ്ങളും ബോധപൂർവമാണെന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കങ്ങളെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.