തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ അടക്കം വനഭൂമിയിൽ നൽകേണ്ട പട്ടയങ്ങൾക്കായി കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തോടു ഭൂമി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായി റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വനഭൂമി വിട്ടുനൽകി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയൂ.
കോന്നിയിലെ 4500 കുടുംബങ്ങൾക്കുള്ള ഭൂമിക്കു പട്ടയം നൽകുന്നതിനായി റവന്യു- വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്. 1977 ജനുവരി ഒന്നിനു മുൻപ് ഇവർ താമസിച്ചു വരുന്നതായി സാറ്റലൈറ്റ് രേഖ സംഘടിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇതു ലഭ്യമാകുന്നതോടെ ഇതും കേന്ദ്രത്തിനു കൈമാറുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു കൂടുതൽ ഭക്ഷ്യധാന്യ ഉത്പാദന പദ്ധതിയുടെ ഭാഗമായി കോന്നിയിൽ വനഭൂമിയിൽ കേന്ദ്ര അനുമതിയില്ലാതെ വിതരണം ചെയ്തിരുന്നു. എന്നാൽ, ഇതു ചട്ടപ്രകാരമല്ലെന്നു കണ്ടെത്തി ഇടതു സർക്കാർ റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാതെ വനഭൂമിയിൽ പട്ടയം നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 270 ഓളം കുടുംബങ്ങൾക്കും പട്ടയം നൽകാനുണ്ട്. ഇവർക്ക് ഇന്നലെ പട്ടയം വിതരണം ചെയ്യുന്നത് ആലോചിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്കൊപ്പം നൽകാനാണു സർക്കാർ തീരുമാനമെന്നാണു വിവരം.
കോന്നിയിലെ 4500 കുടുംബങ്ങൾക്കുള്ള ഭൂമിക്കു പട്ടയം നൽകുന്നതിനായി റവന്യു- വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്. 1977 ജനുവരി ഒന്നിനു മുൻപ് ഇവർ താമസിച്ചു വരുന്നതായി സാറ്റലൈറ്റ് രേഖ സംഘടിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇതു ലഭ്യമാകുന്നതോടെ ഇതും കേന്ദ്രത്തിനു കൈമാറുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു കൂടുതൽ ഭക്ഷ്യധാന്യ ഉത്പാദന പദ്ധതിയുടെ ഭാഗമായി കോന്നിയിൽ വനഭൂമിയിൽ കേന്ദ്ര അനുമതിയില്ലാതെ വിതരണം ചെയ്തിരുന്നു. എന്നാൽ, ഇതു ചട്ടപ്രകാരമല്ലെന്നു കണ്ടെത്തി ഇടതു സർക്കാർ റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാതെ വനഭൂമിയിൽ പട്ടയം നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 270 ഓളം കുടുംബങ്ങൾക്കും പട്ടയം നൽകാനുണ്ട്. ഇവർക്ക് ഇന്നലെ പട്ടയം വിതരണം ചെയ്യുന്നത് ആലോചിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്കൊപ്പം നൽകാനാണു സർക്കാർ തീരുമാനമെന്നാണു വിവരം.