കോട്ടയം: നിക്ഷേപതട്ടിപ്പ് കേസ് നിലനിൽക്കുന്ന കുന്നത്തുകളത്തിൽ സ്ഥാപനങ്ങളിലെ സ്വർണ ഉരുപ്പടികൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ കോട്ടയം സബ് കോടതി ആരംഭിച്ചു.
ആദ്യഘട്ടം സ്വർണ ഉരുപ്പടികൾ മാത്രവും രണ്ടാംഘട്ടം കല്ലുവച്ച സ്വർണ ഉരുപ്പടികളും ലേലം ചെയ്യാനാണു തീരുമാനം. ഇതനുസരിച്ചു കോടതി ലേല നടപടികൾ പരസ്യം ചെയ്തു. കളക്ടറേറ്റിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഓഫീസിലാണ് ലേലം നടക്കുക. മൂന്നു ലോട്ടുകളിലായി ഏകദേശം 73,952 ഗ്രാം സ്വർണ ഉരുപ്പടികളാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. ആദ്യ ലേലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12ന് നടക്കും. 28,041.5 ഗ്രാം സ്വർണമാണ് ഇവിടെ ലേലം ചെയ്യുന്നത്. അന്നത്തെ സ്വർണവിലയിൽ ഗ്രാമിന് 50 രൂപ കുറച്ചുള്ള വിലയാണു കരുതൽ വിലയായി കണക്കാക്കുന്നത്. 50 ലക്ഷം രൂപയാണ് നിരത ദ്രവ്യം കെട്ടിവയ്ക്കേണ്ടത്.
രണ്ടാമത്തെ ലോട്ട് 27023.940 ഗ്രാം സ്വർണ ഉരുപ്പടികൾ ഫെബ്രുവരി എട്ടിന് ലേലം ചെയ്യും. മൂന്നാം ലോട്ട് 18888.100 ഗ്രാം സ്വർണ ഉരുപ്പടികൾ ഫെബ്രുവരി 12ന് ലേലം ചെയ്യും. രണ്ടാംഘട്ട ലേല തീയതി തീരുമാനിച്ചിട്ടില്ല. ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള ടെൻഡർ ഫോം കളക്ടറേറ്റിലുള്ള റിസീവറുടെ ഓഫീസിൽ ലഭിക്കും. ലേലത്തുക കോടതിയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. കോടതി കേസുകളെല്ലാം തീർത്തശേഷം മാത്രമേ നിക്ഷേപകരുടെ തുക മടക്കി നല്കുന്നതു സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകു.
ആദ്യഘട്ടം സ്വർണ ഉരുപ്പടികൾ മാത്രവും രണ്ടാംഘട്ടം കല്ലുവച്ച സ്വർണ ഉരുപ്പടികളും ലേലം ചെയ്യാനാണു തീരുമാനം. ഇതനുസരിച്ചു കോടതി ലേല നടപടികൾ പരസ്യം ചെയ്തു. കളക്ടറേറ്റിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഓഫീസിലാണ് ലേലം നടക്കുക. മൂന്നു ലോട്ടുകളിലായി ഏകദേശം 73,952 ഗ്രാം സ്വർണ ഉരുപ്പടികളാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. ആദ്യ ലേലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12ന് നടക്കും. 28,041.5 ഗ്രാം സ്വർണമാണ് ഇവിടെ ലേലം ചെയ്യുന്നത്. അന്നത്തെ സ്വർണവിലയിൽ ഗ്രാമിന് 50 രൂപ കുറച്ചുള്ള വിലയാണു കരുതൽ വിലയായി കണക്കാക്കുന്നത്. 50 ലക്ഷം രൂപയാണ് നിരത ദ്രവ്യം കെട്ടിവയ്ക്കേണ്ടത്.
രണ്ടാമത്തെ ലോട്ട് 27023.940 ഗ്രാം സ്വർണ ഉരുപ്പടികൾ ഫെബ്രുവരി എട്ടിന് ലേലം ചെയ്യും. മൂന്നാം ലോട്ട് 18888.100 ഗ്രാം സ്വർണ ഉരുപ്പടികൾ ഫെബ്രുവരി 12ന് ലേലം ചെയ്യും. രണ്ടാംഘട്ട ലേല തീയതി തീരുമാനിച്ചിട്ടില്ല. ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള ടെൻഡർ ഫോം കളക്ടറേറ്റിലുള്ള റിസീവറുടെ ഓഫീസിൽ ലഭിക്കും. ലേലത്തുക കോടതിയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. കോടതി കേസുകളെല്ലാം തീർത്തശേഷം മാത്രമേ നിക്ഷേപകരുടെ തുക മടക്കി നല്കുന്നതു സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകു.