കൊച്ചി: സംസ്ഥാനത്തെ ആദ്യ ആളില്ലാ വൈദ്യുതി സബ്സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. പൂർണമായും കംപ്യൂട്ടർവത്കൃത സബ്സ്റ്റേഷൻ ഡ്യൂട്ടിക്കാരില്ലാതെ പ്രവർത്തനം ആരംഭിക്കുന്നതോടെ വൈദ്യുത മേഖല പുതുചരിത്രത്തിനു വഴിമാറും.
വൈറ്റില 110 കെവി സബ്സ്റ്റേഷനിൽ നിന്നും റിമോട്ട് മുഖേനയായിരിക്കും ആളില്ലാ വൈദ്യുതി സബ്സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ലായം കൂത്തന്പലത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി സബ്സ്റ്റേഷൻ നാടിന് സമർപ്പിക്കും. കെ.വി. തോമസ് എംപി, എംഎൽഎമാരായ ജോണ് ഫെർണാണ്ടസ്, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.
24.75 കോടി രൂപ ചെലവിൽ പണികഴിപ്പിച്ചിട്ടുള്ള സബ്സ്റ്റേഷൻ സംസ്ഥാനത്തെ എട്ടാമത്തെ ഗ്യാസ് ഇൻസുലേറ്റഡ് വൈദ്യുതി സബ്സ്റ്റേഷൻ കൂടിയാണ്. എരൂർ ആസാദ് പാർക്കിന് സമീപമാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
ഇതിനു പുറമേ തമ്മനത്തും കോഴിക്കോട് ജില്ലയിലും ജീവനക്കാർ ഇല്ലാത്ത വൈദ്യുത സബ്സ്റ്റേഷനുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വൈറ്റില 110 കെവി സബ്സ്റ്റേഷനിൽ നിന്നും റിമോട്ട് മുഖേനയായിരിക്കും ആളില്ലാ വൈദ്യുതി സബ്സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ലായം കൂത്തന്പലത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി സബ്സ്റ്റേഷൻ നാടിന് സമർപ്പിക്കും. കെ.വി. തോമസ് എംപി, എംഎൽഎമാരായ ജോണ് ഫെർണാണ്ടസ്, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.
24.75 കോടി രൂപ ചെലവിൽ പണികഴിപ്പിച്ചിട്ടുള്ള സബ്സ്റ്റേഷൻ സംസ്ഥാനത്തെ എട്ടാമത്തെ ഗ്യാസ് ഇൻസുലേറ്റഡ് വൈദ്യുതി സബ്സ്റ്റേഷൻ കൂടിയാണ്. എരൂർ ആസാദ് പാർക്കിന് സമീപമാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
ഇതിനു പുറമേ തമ്മനത്തും കോഴിക്കോട് ജില്ലയിലും ജീവനക്കാർ ഇല്ലാത്ത വൈദ്യുത സബ്സ്റ്റേഷനുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.