ചേർത്തല: അനുഗ്രഹത്തിന്റെ മകരനിലാവിൽ പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷി നിർത്തി അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനട ഇന്നലെ പുലർച്ചെ തുറന്നു.
പള്ളിമേടയിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ തിരുസ്വരൂപം ദർശിച്ചു സായുജ്യമടയാൻ ആയിരക്കണക്കിനു വിശ്വാസികളാണ് അർത്തുങ്കലിൽ എത്തിയത്.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പുറത്തെടുക്കുന്നത്.
വെളുത്തച്ചന്റെ ആദ്യദർശത്തിനായി കഴിഞ്ഞദിവസം വൈകുന്നേരം മുതൽ ആയിരക്കണക്കിനു വിശ്വാസികൾ പ്രത്യേക പ്രാർഥനകളോടെയും സ്തുതികളോടെയും പള്ളിയുടെ പ്രധാന കവാടത്തിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചിനു നട തുറന്നതോടെ പ്രാർഥനാമലരുകൾ അന്തരീക്ഷത്തിൽ നിറഞ്ഞു.
നടതുറക്കൽ ചടങ്ങുകൾക്ക് ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം അർഥശേരിൽ നേതൃത്വം നല്കി. ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് കൊടിയനാട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. പോൾ ജെ. അറയ്ക്കൽ വചനസന്ദേശം നല്കി. ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന വെളുത്തച്ചന്റെ അത്ഭുത തിരുസ്വരൂപം വർഷത്തിൽ പത്തു ദിവസം മാത്രമാണ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്.
ഇനി ജനുവരി 27 വരെ അർത്തുങ്കൽ ജനലക്ഷങ്ങളെക്കൊണ്ട് നിറയും. 20നാണ് പ്രധാന തിരുനാൾ. അന്നു വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ പ്രദക്ഷിണത്തിനു സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കും. പ്രദക്ഷിണത്തിൽ ജനലക്ഷങ്ങൾ പങ്കാളികളാകും. 27നാണ് എട്ടാം പെരുന്നാൾ. ഇതു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഉണ്ടാകും. രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകളോടെ തിരുനാളിനു സമാപനമാകും.
പള്ളിമേടയിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ തിരുസ്വരൂപം ദർശിച്ചു സായുജ്യമടയാൻ ആയിരക്കണക്കിനു വിശ്വാസികളാണ് അർത്തുങ്കലിൽ എത്തിയത്.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പുറത്തെടുക്കുന്നത്.
വെളുത്തച്ചന്റെ ആദ്യദർശത്തിനായി കഴിഞ്ഞദിവസം വൈകുന്നേരം മുതൽ ആയിരക്കണക്കിനു വിശ്വാസികൾ പ്രത്യേക പ്രാർഥനകളോടെയും സ്തുതികളോടെയും പള്ളിയുടെ പ്രധാന കവാടത്തിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചിനു നട തുറന്നതോടെ പ്രാർഥനാമലരുകൾ അന്തരീക്ഷത്തിൽ നിറഞ്ഞു.
നടതുറക്കൽ ചടങ്ങുകൾക്ക് ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം അർഥശേരിൽ നേതൃത്വം നല്കി. ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് കൊടിയനാട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. പോൾ ജെ. അറയ്ക്കൽ വചനസന്ദേശം നല്കി. ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന വെളുത്തച്ചന്റെ അത്ഭുത തിരുസ്വരൂപം വർഷത്തിൽ പത്തു ദിവസം മാത്രമാണ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്.
ഇനി ജനുവരി 27 വരെ അർത്തുങ്കൽ ജനലക്ഷങ്ങളെക്കൊണ്ട് നിറയും. 20നാണ് പ്രധാന തിരുനാൾ. അന്നു വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ പ്രദക്ഷിണത്തിനു സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കും. പ്രദക്ഷിണത്തിൽ ജനലക്ഷങ്ങൾ പങ്കാളികളാകും. 27നാണ് എട്ടാം പെരുന്നാൾ. ഇതു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഉണ്ടാകും. രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകളോടെ തിരുനാളിനു സമാപനമാകും.