മാരാമണ്‍: മലങ്കര മാർത്തോമ്മാ സുവിശേഷ സേവികാസംഘം ശതാബ്ദി ആഘോഷങ്ങൾക്കു സമാപനം കുറിച്ച് ലോക മാർത്തോമ്മാ വനിതാ സംഗമം ഫെബ്രുവരി ഒന്‍പതിന് മാരാമണ്‍ മണൽപ്പുറത്തു നടക്കും. സമ്മേളനത്തിൽ ഒരുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്നു സേവികാസംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10ന് ആരംഭിക്കുന്ന സംഗമം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ലോക സഭാകൗണ്‍സിൽ മോഡറേറ്റർ ഡോ. ആഗ്നസ് റെജിനാ മ്യൂറൽ ഓബം, ലോകപ്രശസ്ത സുവിശേഷ പ്രസംഗകനായിരുന്ന ഡോ. സ്റ്റാൻലി ജോണ്‍സിന്റെ ചെറുമകളും അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ സംഗമത്തിൽ വിശിഷ്ടാതിഥികളായിരിക്കും.
നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു പ്രധാന ശതാബ്ദി പ്രോജക്ടുകളെന്ന് എപ്പിസ്കോപ്പ പറഞ്ഞു.
ലൈംഗികവൃത്തിയിൽനിന്നു മോചിതരാകുന്ന സ്ത്രീകൾക്ക് ജീവനോപാധികൾ വാങ്ങി നൽകി സാധാരണജീവിതത്തിലേക്കു കൊണ്ടുവരാനുള്ള പദ്ധതികൾക്കാണ് ഉൗന്നൽ നൽകിയത്. കഴിഞ്ഞ വർഷത്തെ മാരാമണ്‍ കണ്‍വൻഷനിലാണ് ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായത്.
ജനറൽ സെക്രട്ടറി മിനി ജോയ്സ് തോമസ്, വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, ട്രഷറാർ മിനി ടി. അലക്സ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാവിലെ 10ന് ആരംഭിക്കുന്ന സംഗമം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ലോക സഭാകൗണ്‍സിൽ മോഡറേറ്റർ ഡോ. ആഗ്നസ് റെജിനാ മ്യൂറൽ ഓബം, ലോകപ്രശസ്ത സുവിശേഷ പ്രസംഗകനായിരുന്ന ഡോ. സ്റ്റാൻലി ജോണ്‍സിന്റെ ചെറുമകളും അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ സംഗമത്തിൽ വിശിഷ്ടാതിഥികളായിരിക്കും.
നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു പ്രധാന ശതാബ്ദി പ്രോജക്ടുകളെന്ന് എപ്പിസ്കോപ്പ പറഞ്ഞു.
ലൈംഗികവൃത്തിയിൽനിന്നു മോചിതരാകുന്ന സ്ത്രീകൾക്ക് ജീവനോപാധികൾ വാങ്ങി നൽകി സാധാരണജീവിതത്തിലേക്കു കൊണ്ടുവരാനുള്ള പദ്ധതികൾക്കാണ് ഉൗന്നൽ നൽകിയത്. കഴിഞ്ഞ വർഷത്തെ മാരാമണ്‍ കണ്‍വൻഷനിലാണ് ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായത്.
ജനറൽ സെക്രട്ടറി മിനി ജോയ്സ് തോമസ്, വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, ട്രഷറാർ മിനി ടി. അലക്സ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.