കോഴിക്കോട്: പ്രവാസികള്‍ക്കായി വിദേശരാജ്യങ്ങളില്‍ ലീഗല്‍ എയ്ഡ് സര്‍വീസുകള്‍ തുടങ്ങുമെന്നു മന്ത്രി കെ.ടി.ജലീല്‍. പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമാണിത്. ഒട്ടനവധി നിയമപ്രശ്നങ്ങളാണു പ്രവാസികള്‍ നേരിടുന്നത്.
കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോഴിക്കോട് ടാഗോര്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനു വലിയ സഹായങ്ങള്‍ ചെയ്യുന്നവരാണു പ്രവാസികള്‍. എന്നാല്‍ അവരോട് നാം നീതിചെയ്തോ എന്നു ചിന്തിക്കണം. എല്ലാവര്ക്കും എന്തുകാര്യത്തിനും പ്രവാസികളെ വേണം. കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ അവരെ മറക്കും. എന്നാല്‍, ഇപ്പോൾ പ്രവാസികളോടുള്ള സമൂഹത്തിന്റെ മൊത്തം സമീപനത്തില്‍ മാറ്റം വന്നുകഴിഞ്ഞു. പ്രളയപ്രതിസന്ധി നേരിട്ടപ്പോള്‍ കൈയയച്ചു സഹായിച്ചവരാണു പ്രവാസികള്‍.
ദുരിതാശ്വാസ നിധിയിലേക്കു കേരളത്തിനു ലഭിച്ച മൂവായിരം കോടിയില്‍ ഏറിയ പങ്കും പ്രവാസികളുടേതാണ്.
പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈറ്റില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനവുമായി കേരളം ധാരണയുണ്ടാക്കിയത് ഏറെ ആശ്വാസകരമാണ്. 50 പേരെ നോര്‍ക്ക മുഖേന ഈ ധാരണയിൽ കുവൈറ്റിലേക്ക് അയച്ചു. യുകെയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നഴ്സുമാരുടെയും പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിച്ചു.
സമ്മേളനത്തില്‍ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി.കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു.
എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, കെ.വി.അബ്ദുള്‍ ഖാദര്‍, ബാദുഷ കടലുണ്ടി, പി.സെയ്താലിക്കുട്ടി, സി.വി.ഇക്ബാല്‍, എ.സി.ആനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം ഏഴിനു സ്റ്റാര്‍ സിംഗര്‍ ഫെയിം രാകേഷ് ആന്‍ഡ് ടീം അവതരിപ്പിച്ച മെഹ്ഫില്‍ സന്ധ്യയും അരങ്ങേറി. ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.
കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോഴിക്കോട് ടാഗോര്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനു വലിയ സഹായങ്ങള്‍ ചെയ്യുന്നവരാണു പ്രവാസികള്‍. എന്നാല്‍ അവരോട് നാം നീതിചെയ്തോ എന്നു ചിന്തിക്കണം. എല്ലാവര്ക്കും എന്തുകാര്യത്തിനും പ്രവാസികളെ വേണം. കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ അവരെ മറക്കും. എന്നാല്‍, ഇപ്പോൾ പ്രവാസികളോടുള്ള സമൂഹത്തിന്റെ മൊത്തം സമീപനത്തില്‍ മാറ്റം വന്നുകഴിഞ്ഞു. പ്രളയപ്രതിസന്ധി നേരിട്ടപ്പോള്‍ കൈയയച്ചു സഹായിച്ചവരാണു പ്രവാസികള്‍.
ദുരിതാശ്വാസ നിധിയിലേക്കു കേരളത്തിനു ലഭിച്ച മൂവായിരം കോടിയില്‍ ഏറിയ പങ്കും പ്രവാസികളുടേതാണ്.
പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈറ്റില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനവുമായി കേരളം ധാരണയുണ്ടാക്കിയത് ഏറെ ആശ്വാസകരമാണ്. 50 പേരെ നോര്‍ക്ക മുഖേന ഈ ധാരണയിൽ കുവൈറ്റിലേക്ക് അയച്ചു. യുകെയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നഴ്സുമാരുടെയും പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിച്ചു.
സമ്മേളനത്തില്‍ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി.കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു.
എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, കെ.വി.അബ്ദുള്‍ ഖാദര്‍, ബാദുഷ കടലുണ്ടി, പി.സെയ്താലിക്കുട്ടി, സി.വി.ഇക്ബാല്‍, എ.സി.ആനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം ഏഴിനു സ്റ്റാര്‍ സിംഗര്‍ ഫെയിം രാകേഷ് ആന്‍ഡ് ടീം അവതരിപ്പിച്ച മെഹ്ഫില്‍ സന്ധ്യയും അരങ്ങേറി. ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.