കണ്ണൂർ: നിരോധിത ഭീകരസംഘടനയായ ഐഎസിൽ ചേരാൻ കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ പോയ കണ്ണൂർ അഴീക്കോട് പൂതപ്പാറ സ്വദേശി എ. അൻവർ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. ഇതിനുപിന്നാലെ താനും മൂന്നു മക്കളും നാട്ടിലേക്കില്ലെന്ന ഭാര്യയുടെ സന്ദേശവുമെത്തി.
അൻവറിന്റെ ഭാര്യ നഫ്സില സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതേസമയം അൻവർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. മൈസൂരുവിലേക്ക് കുടുംബസമേതം വിനോദയാത്ര പോകുന്നുവെന്നാണ് നാട്ടിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നത്. കഴിഞ്ഞവർഷം നവംബർ 19നാണ് ഭാര്യയും ഏഴും നാലും രണ്ടും വയസുള്ള കുട്ടികളുമായി അൻവർ ദുബായിലേക്ക് പോയത്.
പിന്നീട് അഫ്ഗാനിസ്ഥാനിലെത്തി ഐഎസുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു. നാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകനായിരുന്നു അൻവർ. നേരത്തെ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെട്ട പാപ്പിനിശേരി സ്വദേശി ടി.വി. ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അൻവറുടെ ഭാര്യ നഫ്സില.
അൻവറിന്റെ ഭാര്യ നഫ്സില സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതേസമയം അൻവർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. മൈസൂരുവിലേക്ക് കുടുംബസമേതം വിനോദയാത്ര പോകുന്നുവെന്നാണ് നാട്ടിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നത്. കഴിഞ്ഞവർഷം നവംബർ 19നാണ് ഭാര്യയും ഏഴും നാലും രണ്ടും വയസുള്ള കുട്ടികളുമായി അൻവർ ദുബായിലേക്ക് പോയത്.
പിന്നീട് അഫ്ഗാനിസ്ഥാനിലെത്തി ഐഎസുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു. നാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകനായിരുന്നു അൻവർ. നേരത്തെ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെട്ട പാപ്പിനിശേരി സ്വദേശി ടി.വി. ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അൻവറുടെ ഭാര്യ നഫ്സില.