തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാൻ യുഡിഎഫ്. വൈകാതെ ഇതു പൂർത്തിയാക്കണമെന്ന് ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
കേരള കോണ്‍ഗ്രസ് - എമ്മിന് രണ്ടു സീറ്റ് വേണമെന്ന് പി.ജെ. ജോസഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സീറ്റ് വരെ കേരള കോണ്‍ഗ്രസ് മുമ്പു ജയിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലും രണ്ടു സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് - ജേക്കബിനു നൽകണമെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂരും ആവശ്യപ്പെട്ടു. ഇത്രയുമായപ്പോഴേക്കും ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനമെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
മുസ്ലിം ലീഗ് ഇന്നലത്തെ യോഗത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടില്ല. ഉഭയകക്ഷി ചർച്ചയിൽ മൂന്നു സീറ്റിന് ആവശ്യമുന്നയിക്കാനാണ് പാർട്ടി തീരുമാനം.
യുഡിഎഫിന് തിരക്കുള്ള ദിനങ്ങളാണു മുന്നോട്ടുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോണ്‍ഗ്രസും പ്രചാരണ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുയാത്രകളും വിജയിപ്പിക്കാൻ യുഡിഎഫ് ഘടകകക്ഷികൾ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ മാസം 23 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളും ഉപരോധിക്കുന്നുണ്ട്. 29 ന് എറണാകുളത്തു നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. ഫലത്തിൽ ഇതു കേരളത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കമായി മാറും. അന്നു രാഹുൽ ഗാന്ധിയുമായി യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തും.
ശബരിമല വിഷയത്തിൽ ശക്തമായ നിലപാടുമായി പ്രചാരണരംഗത്തിറങ്ങണമെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്. ഈ വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കുന്നതു തടയാൻ അവരുടെ ആത്മാർഥതയില്ലായ്മ തുറന്നു കാട്ടുന്ന തരത്തിൽ പ്രചാരണം നടത്തണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
രാഹുൽ ഗാന്ധിയേക്കൊണ്ടു തന്നെ ഈ വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കാൻ ശ്രമം നടത്തും. ദുബായ് സന്ദർശനത്തിനിടെ ശബരിമല വിഷയത്തിൽ കേരള നേതാക്കളുടെ നിലപാടിനെ അംഗീകരിച്ചു കൊണ്ടു രാഹുൽ ഗാന്ധി ചില പരാമർശങ്ങൾ നടത്തിയിരുന്നു.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ നിലപാടു വ്യക്തമാക്കാതെ മടങ്ങിയ സാഹചര്യത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന പ്രഖ്യാപനം തന്നെ നടത്തണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ഏതായാലും ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രചാരണതന്ത്രങ്ങളിലേക്കു കടക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പി.സി. ജോർജിന്റെ കത്തു സംബന്ധിച്ച ചർച്ച യുഡിഎഫിൽ ആവശ്യമില്ലെന്ന നിലപാടാണ് ഘടകകക്ഷികൾ സ്വീകരിച്ചത്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ് പി.സി. ജോർജിന്റെ കത്തിൽ പറയുന്നതെന്നും അതിനാൽ യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞതോടെ ആ വിഷയത്തിൽ പിന്നെ ചർച്ച ഉണ്ടായില്ല.
സാബു ജോണ്‍
കേരള കോണ്‍ഗ്രസ് - എമ്മിന് രണ്ടു സീറ്റ് വേണമെന്ന് പി.ജെ. ജോസഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സീറ്റ് വരെ കേരള കോണ്‍ഗ്രസ് മുമ്പു ജയിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലും രണ്ടു സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് - ജേക്കബിനു നൽകണമെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂരും ആവശ്യപ്പെട്ടു. ഇത്രയുമായപ്പോഴേക്കും ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനമെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
മുസ്ലിം ലീഗ് ഇന്നലത്തെ യോഗത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടില്ല. ഉഭയകക്ഷി ചർച്ചയിൽ മൂന്നു സീറ്റിന് ആവശ്യമുന്നയിക്കാനാണ് പാർട്ടി തീരുമാനം.
യുഡിഎഫിന് തിരക്കുള്ള ദിനങ്ങളാണു മുന്നോട്ടുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോണ്‍ഗ്രസും പ്രചാരണ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുയാത്രകളും വിജയിപ്പിക്കാൻ യുഡിഎഫ് ഘടകകക്ഷികൾ സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ മാസം 23 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളും ഉപരോധിക്കുന്നുണ്ട്. 29 ന് എറണാകുളത്തു നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. ഫലത്തിൽ ഇതു കേരളത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കമായി മാറും. അന്നു രാഹുൽ ഗാന്ധിയുമായി യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തും.
ശബരിമല വിഷയത്തിൽ ശക്തമായ നിലപാടുമായി പ്രചാരണരംഗത്തിറങ്ങണമെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്. ഈ വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കുന്നതു തടയാൻ അവരുടെ ആത്മാർഥതയില്ലായ്മ തുറന്നു കാട്ടുന്ന തരത്തിൽ പ്രചാരണം നടത്തണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
രാഹുൽ ഗാന്ധിയേക്കൊണ്ടു തന്നെ ഈ വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കാൻ ശ്രമം നടത്തും. ദുബായ് സന്ദർശനത്തിനിടെ ശബരിമല വിഷയത്തിൽ കേരള നേതാക്കളുടെ നിലപാടിനെ അംഗീകരിച്ചു കൊണ്ടു രാഹുൽ ഗാന്ധി ചില പരാമർശങ്ങൾ നടത്തിയിരുന്നു.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ നിലപാടു വ്യക്തമാക്കാതെ മടങ്ങിയ സാഹചര്യത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന പ്രഖ്യാപനം തന്നെ നടത്തണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ഏതായാലും ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രചാരണതന്ത്രങ്ങളിലേക്കു കടക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പി.സി. ജോർജിന്റെ കത്തു സംബന്ധിച്ച ചർച്ച യുഡിഎഫിൽ ആവശ്യമില്ലെന്ന നിലപാടാണ് ഘടകകക്ഷികൾ സ്വീകരിച്ചത്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ് പി.സി. ജോർജിന്റെ കത്തിൽ പറയുന്നതെന്നും അതിനാൽ യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞതോടെ ആ വിഷയത്തിൽ പിന്നെ ചർച്ച ഉണ്ടായില്ല.
സാബു ജോണ്‍