തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു മുന്നണിയുടെ സംസ്ഥാനതല ജാഥകൾ ഫെബ്രുവരി രണ്ടാം വാരം നടക്കുമെന്നു കണ്‍വീനർ എ. വിജയരാഘവൻ. തിരുവനന്തപുരം മുതൽ തൃശൂർ വരെയും കാസർഗോഡ് മുതൽ തൃശൂർ വരെയുമാണു രണ്ടു ജാഥകൾ.
ഇതിൽ തെക്കു നിന്നുള്ള ജാഥയ്ക്കു സിപിഎമ്മും വടക്കു നിന്നുള്ള ജാഥയ്ക്കു സിപിഐയും നേതൃത്വം നൽകും. രണ്ടു ജാഥകളും മാർച്ച് രണ്ടിനു തൃശൂരിൽ സമാപിക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ ജനവിരുദ്ധ സാന്പത്തിക നയങ്ങൾക്കെതിരെയാണു ജാഥ സംഘടിപ്പിക്കുന്നതെന്നും ജാഥാ ക്യാപ്റ്റന്മാരെ പിന്നീടു തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനതല ജാഥകൾക്കു മുന്നോടിയായി ഈ മാസം 25-നു മുന്‍പു ഇടതുമുന്നണി ജില്ലാ സമിതികളും 30-നു മുന്‍പു അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റികളും ചേരും. ജാഥയിൽ ഇപ്പോൾ ഇടതുമുന്നണിയിൽ അംഗമായിട്ടുള്ള 10 പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കും.
തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്തുകയെന്നതു തന്നെയാണ് പരമപ്രധാനമായ ലക്ഷ്യം. എന്നാൽ, കോണ്‍ഗ്രസിനോടും ഇതേ നിലപാടു തന്നെയാണ് ഇടതുമുന്നണിക്കുള്ളത്. വനിതാ മതിൽ ഗംഭീര വിജയമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച നവോത്ഥാന സമിതി നിലനിൽക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
ഇതിൽ തെക്കു നിന്നുള്ള ജാഥയ്ക്കു സിപിഎമ്മും വടക്കു നിന്നുള്ള ജാഥയ്ക്കു സിപിഐയും നേതൃത്വം നൽകും. രണ്ടു ജാഥകളും മാർച്ച് രണ്ടിനു തൃശൂരിൽ സമാപിക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ ജനവിരുദ്ധ സാന്പത്തിക നയങ്ങൾക്കെതിരെയാണു ജാഥ സംഘടിപ്പിക്കുന്നതെന്നും ജാഥാ ക്യാപ്റ്റന്മാരെ പിന്നീടു തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനതല ജാഥകൾക്കു മുന്നോടിയായി ഈ മാസം 25-നു മുന്‍പു ഇടതുമുന്നണി ജില്ലാ സമിതികളും 30-നു മുന്‍പു അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റികളും ചേരും. ജാഥയിൽ ഇപ്പോൾ ഇടതുമുന്നണിയിൽ അംഗമായിട്ടുള്ള 10 പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കും.
തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്തുകയെന്നതു തന്നെയാണ് പരമപ്രധാനമായ ലക്ഷ്യം. എന്നാൽ, കോണ്‍ഗ്രസിനോടും ഇതേ നിലപാടു തന്നെയാണ് ഇടതുമുന്നണിക്കുള്ളത്. വനിതാ മതിൽ ഗംഭീര വിജയമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച നവോത്ഥാന സമിതി നിലനിൽക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.