കൊച്ചി: വരകളിൽ വർണവിസ്മയം തീർത്ത അന്തരിച്ച ബാലചിത്രകാരൻ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം.ടി. ജോസഫ് (72) നിര്യാതനായി.
നെഞ്ചിലെ അണുബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ചിന്നമ്മ. മൃതദേഹം ഇന്നു രാവിലെ ഏഴുമുതൽ മഞ്ഞുമ്മലിൽ ഭാര്യ ചിന്നമ്മയുടെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിനുശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്കു കൈമാറും. കച്ചേരിപ്പടി മൂല്ലേപ്പറന്പിൽ പരേതനായ തോമസിന്റെ മകനാണ്.
തേവര സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജീസ് (സിഫ്ട്) ഉദ്യോഗസ്ഥനായിരുന്നു. ക്ലിന്റിന്റെ മരണശേഷം തേവരയിൽ ഓഫീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജോസഫും ഭാര്യയും പിന്നീട് കലൂർ ജഡ്ജസ് അവന്യുവിലെ എൽഐജി കോളനിയിലേക്കു താമസം മാറ്റി. ക്ലിന്റ് എന്ന് പേരിട്ട ആ വീട്ടിൽ നിറയെ മകന്റെ ഫോട്ടോകളും അവൻ വരച്ച ചിത്രങ്ങളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതെല്ലാം ചേർത്തു മകന്റെ പേരിൽ ഒരു സ്മാരകം നിർമിക്കണമെന്ന ആഗ്രഹം ജോസഫിന് ഉണ്ടായിരുന്നു. അതിനുള്ള പ്രാരംഭ ചർച്ചകളും നടത്തിയിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണു ജോസഫിന്റെ മരണം.
നെഞ്ചിലെ അണുബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ചിന്നമ്മ. മൃതദേഹം ഇന്നു രാവിലെ ഏഴുമുതൽ മഞ്ഞുമ്മലിൽ ഭാര്യ ചിന്നമ്മയുടെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിനുശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്കു കൈമാറും. കച്ചേരിപ്പടി മൂല്ലേപ്പറന്പിൽ പരേതനായ തോമസിന്റെ മകനാണ്.
തേവര സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജീസ് (സിഫ്ട്) ഉദ്യോഗസ്ഥനായിരുന്നു. ക്ലിന്റിന്റെ മരണശേഷം തേവരയിൽ ഓഫീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജോസഫും ഭാര്യയും പിന്നീട് കലൂർ ജഡ്ജസ് അവന്യുവിലെ എൽഐജി കോളനിയിലേക്കു താമസം മാറ്റി. ക്ലിന്റ് എന്ന് പേരിട്ട ആ വീട്ടിൽ നിറയെ മകന്റെ ഫോട്ടോകളും അവൻ വരച്ച ചിത്രങ്ങളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതെല്ലാം ചേർത്തു മകന്റെ പേരിൽ ഒരു സ്മാരകം നിർമിക്കണമെന്ന ആഗ്രഹം ജോസഫിന് ഉണ്ടായിരുന്നു. അതിനുള്ള പ്രാരംഭ ചർച്ചകളും നടത്തിയിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണു ജോസഫിന്റെ മരണം.