തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇന്നു പുലർച്ചെ മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ സമവായമുണ്ടായതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്.
ഇന്നലെ രാവിലെ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുമായി ജീവനക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി പണിമുടക്ക് തടഞ്ഞുകൊണ്ട് ഉച്ചയ്ക്കുശേഷം ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെ പണിമുടക്ക് പാടില്ലെന്നും ജീവനക്കാർ ഒത്തു തീർപ്പ് ചർച്ചകളിൽ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതിനുശേഷം ഉച്ചകഴിഞ്ഞ് നടന്ന ചർച്ചയിലാണ് സമവായമുണ്ടായത്.
ജീവനക്കാർ ഉന്നയിച്ച മൂന്നു കാര്യങ്ങൾ സമയബന്ധിതമായി തീർക്കാമെന്ന് ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു.
ഡ്യൂട്ടി പരിഷ്കരണംമൂലം ഉച്ചയ്ക്കുശേഷം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഇതു പരിഹരിക്കാനായി ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ റിപ്പോർട്ട് ഈ മാസം 21 നകം നടപ്പാക്കാമെന്ന് ധാരണയായി. ശന്പള പരിഷ്കരണ ചർച്ച ഈ മാസം 30 നു പുനരാരംഭിക്കും. കഴിഞ്ഞ ശന്പള പരിഷ്കരണത്തിന്റെ കാലാവധി 2016 വരെയായിരുന്നു.
പിരിച്ചവിട്ട എംപാനലുകാരുടെ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. പിരിച്ചു വിട്ട എംപാനൽ ജീവനക്കാരോട് അനുഭാവമുണ്ടെന്നും നിയമ വ്യവസ്ഥയ്ക്കുള്ളിൽനിന്ന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നുമാണ് മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പു നൽകിയത്.സംയുക്ത സമര സമിതിക്കുവേണ്ടി സി.കെ. ഹരികൃഷ്ണ് (സിഐടിയു) എം.ജി. രാഹുൽ (എഐടിയുസി), ആർ. ശശിധരൻ (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു.
എംഡിക്കു വിമർശനം
കൊച്ചി: കെഎസ്ആർടിസിയിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി ഇന്നുമുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലക്കി.
പണിമുടക്ക് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പാലായിലെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. ജനുവരി ഒന്നിനാണു തൊഴിലാളി യൂണിയനുകൾ കെഎസ്ആർടിസി എംഡിക്കു പണിമുടക്ക് നോട്ടീസ് നൽകിയതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പൊതു അവശ്യ സർവീസുകളിൽ പണിമുടക്ക് നോട്ടീസ് നൽകുന്പോൾ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങിയതായി കണക്കാക്കാമെന്നു വ്യവസ്ഥയുണ്ട്. ആ നിലയ്ക്കു സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പണിമുടക്ക് നോട്ടീസ് യഥാസമയം ലേബർ കമ്മീഷണർക്കു വിടാത്ത എംഡിയുടെ നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നതിനിടെ പണിമുടക്ക് നടത്തുന്നതു ശരിയാണോയെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.
നോട്ടീസ് ലഭിച്ചു 15 ദിവസം കഴിഞ്ഞിട്ടും ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്താതിരുന്ന കെഎസ്ആർടിസി എംഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
ഇന്നലെ രാവിലെ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുമായി ജീവനക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി പണിമുടക്ക് തടഞ്ഞുകൊണ്ട് ഉച്ചയ്ക്കുശേഷം ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെ പണിമുടക്ക് പാടില്ലെന്നും ജീവനക്കാർ ഒത്തു തീർപ്പ് ചർച്ചകളിൽ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതിനുശേഷം ഉച്ചകഴിഞ്ഞ് നടന്ന ചർച്ചയിലാണ് സമവായമുണ്ടായത്.
ജീവനക്കാർ ഉന്നയിച്ച മൂന്നു കാര്യങ്ങൾ സമയബന്ധിതമായി തീർക്കാമെന്ന് ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു.
ഡ്യൂട്ടി പരിഷ്കരണംമൂലം ഉച്ചയ്ക്കുശേഷം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഇതു പരിഹരിക്കാനായി ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ റിപ്പോർട്ട് ഈ മാസം 21 നകം നടപ്പാക്കാമെന്ന് ധാരണയായി. ശന്പള പരിഷ്കരണ ചർച്ച ഈ മാസം 30 നു പുനരാരംഭിക്കും. കഴിഞ്ഞ ശന്പള പരിഷ്കരണത്തിന്റെ കാലാവധി 2016 വരെയായിരുന്നു.
പിരിച്ചവിട്ട എംപാനലുകാരുടെ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. പിരിച്ചു വിട്ട എംപാനൽ ജീവനക്കാരോട് അനുഭാവമുണ്ടെന്നും നിയമ വ്യവസ്ഥയ്ക്കുള്ളിൽനിന്ന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നുമാണ് മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പു നൽകിയത്.സംയുക്ത സമര സമിതിക്കുവേണ്ടി സി.കെ. ഹരികൃഷ്ണ് (സിഐടിയു) എം.ജി. രാഹുൽ (എഐടിയുസി), ആർ. ശശിധരൻ (ഐഎൻടിയുസി) എന്നിവർ പങ്കെടുത്തു.
എംഡിക്കു വിമർശനം
കൊച്ചി: കെഎസ്ആർടിസിയിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി ഇന്നുമുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലക്കി.
പണിമുടക്ക് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പാലായിലെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. ജനുവരി ഒന്നിനാണു തൊഴിലാളി യൂണിയനുകൾ കെഎസ്ആർടിസി എംഡിക്കു പണിമുടക്ക് നോട്ടീസ് നൽകിയതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പൊതു അവശ്യ സർവീസുകളിൽ പണിമുടക്ക് നോട്ടീസ് നൽകുന്പോൾ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങിയതായി കണക്കാക്കാമെന്നു വ്യവസ്ഥയുണ്ട്. ആ നിലയ്ക്കു സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പണിമുടക്ക് നോട്ടീസ് യഥാസമയം ലേബർ കമ്മീഷണർക്കു വിടാത്ത എംഡിയുടെ നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നതിനിടെ പണിമുടക്ക് നടത്തുന്നതു ശരിയാണോയെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.
നോട്ടീസ് ലഭിച്ചു 15 ദിവസം കഴിഞ്ഞിട്ടും ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്താതിരുന്ന കെഎസ്ആർടിസി എംഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.