കൊച്ചി: ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി തട്ടിയെടുത്തതല്ലെന്നും ഭൂമി സാന്പത്തിക പ്രതിസന്ധി മൂലം കൈമാറിയതാണെന്നും കൊട്ടക്കാന്പൂർ സ്വദേശികളായ ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഇവരിൽ നിന്നു ജോയ്സ് ജോർജിന്റെ പിതാവ് ഭൂമി തട്ടിയെടുത്തതാണെന്നാരോപിച്ച് ഉടുന്പഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജിയിലാണു മൂവരും സത്യവാങ്മൂലം നൽകിയത്. നേരത്തെ ഈ ഹർജിയിൽ ഭൂമിയുടെ മുൻ ഉടമസ്ഥരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവരെ കക്ഷിയാക്കിയത്.
സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷയിലാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിച്ചതെന്ന് ഇവർ വ്യക്തമാക്കുന്നു.
ഗണേശന്റെ കൈവശമുണ്ടായിരുന്ന 1.61 ഹെക്ടർ ഭൂമിക്കും ബാലന്റെ 1.68 ഹെക്ടർ ഭൂമിക്കും ലക്ഷ്മിയുടെ 1.62 ഹെക്ടർ ഭൂമിക്കുമാണ് പട്ടയം ലഭിച്ചത്. എന്നാൽ സാന്പത്തിക പരാധീനതയും കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം 2001 ഒക്ടോബർ 22 ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽവച്ച് പട്ടയ ഭൂമിയുടെ പവർ ഓഫ് അറ്റോർണി ജോയ്സ് ജോർജിന്റെ പിതാവ് ജോർജ് പാലിയത്തിന് കൈമാറിയിരുന്നു. ഇതുപയോഗിച്ച് അദ്ദേഹം ഭൂമി കൈമാറ്റം ചെയ്തതും തുടർ നടപടികൾ സ്വീകരിച്ചതും തങ്ങൾ അറിഞ്ഞിരുന്നു. തങ്ങളുടെ സമ്മതത്തോടെയാണ് ഈ നടപടികളെന്നും ഇതിനെതിരെ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മൂവരും കഴിഞ്ഞ നവംബറിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഇവരിൽ നിന്നു ജോയ്സ് ജോർജിന്റെ പിതാവ് ഭൂമി തട്ടിയെടുത്തതാണെന്നാരോപിച്ച് ഉടുന്പഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജിയിലാണു മൂവരും സത്യവാങ്മൂലം നൽകിയത്. നേരത്തെ ഈ ഹർജിയിൽ ഭൂമിയുടെ മുൻ ഉടമസ്ഥരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവരെ കക്ഷിയാക്കിയത്.
സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷയിലാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിച്ചതെന്ന് ഇവർ വ്യക്തമാക്കുന്നു.
ഗണേശന്റെ കൈവശമുണ്ടായിരുന്ന 1.61 ഹെക്ടർ ഭൂമിക്കും ബാലന്റെ 1.68 ഹെക്ടർ ഭൂമിക്കും ലക്ഷ്മിയുടെ 1.62 ഹെക്ടർ ഭൂമിക്കുമാണ് പട്ടയം ലഭിച്ചത്. എന്നാൽ സാന്പത്തിക പരാധീനതയും കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം 2001 ഒക്ടോബർ 22 ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽവച്ച് പട്ടയ ഭൂമിയുടെ പവർ ഓഫ് അറ്റോർണി ജോയ്സ് ജോർജിന്റെ പിതാവ് ജോർജ് പാലിയത്തിന് കൈമാറിയിരുന്നു. ഇതുപയോഗിച്ച് അദ്ദേഹം ഭൂമി കൈമാറ്റം ചെയ്തതും തുടർ നടപടികൾ സ്വീകരിച്ചതും തങ്ങൾ അറിഞ്ഞിരുന്നു. തങ്ങളുടെ സമ്മതത്തോടെയാണ് ഈ നടപടികളെന്നും ഇതിനെതിരെ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മൂവരും കഴിഞ്ഞ നവംബറിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.