കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ ശക്തമായ സുരക്ഷ.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്നത്. പട്ടിക കൊണ്ടു തലയ്ക്കടിയേറ്റ അവർ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രതിഷേധമുണ്ടായാല്‍ മറ്റു രോഗികളെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാതിരിക്കാനാണ് പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്. ചികിത്സ കഴിയും വരെ ഇത് തുടരും. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍. ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ മർദിച്ചെന്നാണ് പരാതി.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്നത്. പട്ടിക കൊണ്ടു തലയ്ക്കടിയേറ്റ അവർ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രതിഷേധമുണ്ടായാല്‍ മറ്റു രോഗികളെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാതിരിക്കാനാണ് പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്. ചികിത്സ കഴിയും വരെ ഇത് തുടരും. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍. ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ മർദിച്ചെന്നാണ് പരാതി.