കൊച്ചി: യുഎഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസ് അൽ ഖൈമ (റാഖ് ബാങ്ക്) യിൽ നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെ കേരളത്തിലേക്കു കടന്ന മലയാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി റാഖ് ബാങ്ക് പ്രതിനിധികൾ ഇന്ന് കൊച്ചിയിലെത്തും.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒൻപത് കേസുകളിൽ മൊഴി നൽകുന്നതിനായാണു പ്രതിനിധികൾ എത്തുന്നത്. പരാതിക്കാരായ ബാങ്കിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ പവർ ഓഫ് അറ്റോർണി ഹോൾഡർ ആയ എക്സ്ട്രീം ഇന്റർ നാഷണൽ മാനേജ്മെന്റ് കണ്‍സൾട്ടൻസിയുടെ ചെയർമാനും സിഇഒയുമായ പ്രിൻസ് സുബ്രഹ്മണ്യനൊപ്പം ബാങ്കിന്റെ റമഡിയൽ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർമാരും റിലേഷൻഷിപ്പ് മാനേജർമാരും കലൂരിലെ കേരള ലീഗൽ സർവീസ് അഥോറിട്ടിയിൽ നടക്കുന്ന അദാലത്തിലും പങ്കെടുക്കും.
കേരള ലീഗൽ സർവീസ് അഥോറിട്ടിയിൽ (കെൽസ) പരാതി നൽകിയതനുസരിച്ച് 84 പേർക്ക് നാളെ നേരിട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. 200 കോടിയിലേറെ രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് കടന്ന കന്പനി ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
146,78,58,331 ഇന്ത്യൻ രൂപ മൂല്യമുള്ള യുഎഇ ദിർഹം ആണ് നാഷണൽ ബാങ്ക് ഓഫ് റാസ് അൽ ഖൈമയ്ക്ക് കന്പനികൾ കൊടുക്കാനുള്ളത്. സഹകരിക്കാത്തവർക്കെതിരെ നിയമ നടപടികളുമായി മൂന്നോട്ടുപോകാനാണ് തീരുമാനമെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒൻപത് കേസുകളിൽ മൊഴി നൽകുന്നതിനായാണു പ്രതിനിധികൾ എത്തുന്നത്. പരാതിക്കാരായ ബാങ്കിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ പവർ ഓഫ് അറ്റോർണി ഹോൾഡർ ആയ എക്സ്ട്രീം ഇന്റർ നാഷണൽ മാനേജ്മെന്റ് കണ്‍സൾട്ടൻസിയുടെ ചെയർമാനും സിഇഒയുമായ പ്രിൻസ് സുബ്രഹ്മണ്യനൊപ്പം ബാങ്കിന്റെ റമഡിയൽ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർമാരും റിലേഷൻഷിപ്പ് മാനേജർമാരും കലൂരിലെ കേരള ലീഗൽ സർവീസ് അഥോറിട്ടിയിൽ നടക്കുന്ന അദാലത്തിലും പങ്കെടുക്കും.
കേരള ലീഗൽ സർവീസ് അഥോറിട്ടിയിൽ (കെൽസ) പരാതി നൽകിയതനുസരിച്ച് 84 പേർക്ക് നാളെ നേരിട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. 200 കോടിയിലേറെ രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് കടന്ന കന്പനി ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
146,78,58,331 ഇന്ത്യൻ രൂപ മൂല്യമുള്ള യുഎഇ ദിർഹം ആണ് നാഷണൽ ബാങ്ക് ഓഫ് റാസ് അൽ ഖൈമയ്ക്ക് കന്പനികൾ കൊടുക്കാനുള്ളത്. സഹകരിക്കാത്തവർക്കെതിരെ നിയമ നടപടികളുമായി മൂന്നോട്ടുപോകാനാണ് തീരുമാനമെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.