കോട്ടയം: മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ മണ്ണയ്ക്കനാടുള്ള നാലു സന്യാസിനിമാർക്കു സ്ഥലം മാറ്റത്തിനു നിർദേശം. സന്യാസിനി സമൂഹത്തിന്റെ അധികാരികളാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, ബിഷപ്പിനെതിരെ പരാതി നൽകിയ സന്യാസിനിക്കു സ്ഥലംമാറ്റമില്ല. പഞ്ചാബ്, ജാർഖണ്ഡ്, ബിഹാർ, കണ്ണൂർ എന്നിവിടങ്ങളിലെ മഠങ്ങളിലേക്കാണ് സന്യാസിനികൾക്കു സ്ഥലംമാറ്റ നിർദേശം നൽകിയിരിക്കുന്നത്. എറണാകുളത്തു നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് തങ്ങളെ സ്ഥലം മാറ്റിയതെന്നു സന്യാസിനികൾ ആരോപിച്ചു. എന്നാൽ, ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും സന്യാസിനീ സമൂഹത്തിലെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഇവർക്കും മാറ്റം നൽകിയിട്ടുള്ളതെന്നുമാണ് മിഷനറീസ് ഒാഫ് ജീസസ് അധികാരികൾ അറിയിച്ചത്.
അതേസമയം, ബിഷപ്പിനെതിരെ പരാതി നൽകിയ സന്യാസിനിക്കു സ്ഥലംമാറ്റമില്ല. പഞ്ചാബ്, ജാർഖണ്ഡ്, ബിഹാർ, കണ്ണൂർ എന്നിവിടങ്ങളിലെ മഠങ്ങളിലേക്കാണ് സന്യാസിനികൾക്കു സ്ഥലംമാറ്റ നിർദേശം നൽകിയിരിക്കുന്നത്. എറണാകുളത്തു നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് തങ്ങളെ സ്ഥലം മാറ്റിയതെന്നു സന്യാസിനികൾ ആരോപിച്ചു. എന്നാൽ, ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും സന്യാസിനീ സമൂഹത്തിലെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഇവർക്കും മാറ്റം നൽകിയിട്ടുള്ളതെന്നുമാണ് മിഷനറീസ് ഒാഫ് ജീസസ് അധികാരികൾ അറിയിച്ചത്.