കോഴിക്കോട്: ലാഭവീതം വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി നടത്തിയ തട്ടിപ്പിന് ഇരയായത് അഞ്ഞൂറിലേറെ മലയാളികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 8000 കോടി രൂപയുടെ തട്ടിപ്പാണ് ഹീര ഗ്രൂപ്പ് നടത്തിയത്. കേരളത്തിൽ മാത്രം 300 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണക്ക്.
ഹീരാ ഗ്രൂപ്പിന്റെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഹീരാ ഗോള്‍ഡാണ് തട്ടിപ്പ് നടത്തിയത്. രണ്ടുമാസം മുമ്പാണ് നിക്ഷേപകരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. വ്യക്തമായ രേഖകള്‍ സഹിതം 17 പേര് പരാതി നല്‍കിയിട്ടുണ്ടെന്നും മുംബൈയിലെ ജയിലില്‍ കഴിയുന്ന ഹീരാഗ്രൂപ്പ് മേധാവി നൗഫീറ ഷെയ്ഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതി വഴി അപേക്ഷ നല്‍കുമെന്നും ചെമ്മങ്ങാട് എസ്ഐ ലക്ഷ്മി ദീപികയോട് പറഞ്ഞു.
കോഴിക്കോട് കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ നൗഫീറ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. കേരള പോലീസ് മുംബൈ ജയിലില്‍ പോയിരുന്നെങ്കിലും ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ അനുമതി ലഭിച്ചിരുന്നില്ല. സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീരാ ഗോള്‍ഡ് എക്സ്പോര്‍ട്സ് ആന്‍ഡ് ഇംപോര്‍ട്സ് പ്രവര്‍ത്തനം തുടങ്ങിയത്.
സ്വർണവ്യാപാരം, റിയൽ എസ്റ്റേറ്റ് കന്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ ഹീരാ ഗ്രൂപ്പ് നടത്തിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3200 മുതല്‍ 4500 വരെയായിരുന്നു വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവീതം നല്‍കുമെന്നും പറഞ്ഞിരുന്നു. നൗഫീറ നേരിട്ടെത്തിയാണ് കോഴിക്കോട് നിക്ഷേപകരില്‍നിന്നു കോടികള്‍ സമാഹരിച്ചത്.
പലര്‍ക്കും തുടക്കത്തില്‍ ലാഭവീതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മേയ് മാസത്തോടെ ഇതില്ലാതായി. ഇതോടെയാണ് പരാതിയുമായി നിക്ഷേപകര്‍ പോലീസിനു മുന്നിലെത്തിയത്.
ആദ്യം പരാതി നല്കിയ തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു.
അന്വേഷണം തൃപ്തികരമല്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നായി കബളിപ്പിക്കപ്പെട്ടവര്‍ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്.
ഹീരാ മേധാവി ‘മിന്നും’ താരം
രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പുനടത്തിയ ഹീരാഗ്രൂപ്പ് മേധാവി പൊതുപ്രവര്‍ത്തനത്തിൽ ‘മിന്നുംതാരം’. മഹിളാ എംപവര്‍ പാര്‍ട്ടിയുടെ നേതാവാണെന്നാണ് മേധാവി നൗഫീറ ഷെയ്ഖ് അവകാശപ്പെടുന്നത്. 45 വയസ് പ്രായമുള്ള നൗഫീറ ജനിച്ചത് ആന്ധ്രയിലെ തിരുപ്പതിയിലാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ അസോസിയേഷന് വൈസ് പ്രസിഡന്റായി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റേയും നൗഫീറയുടേയും പ്രവര്‍ത്തനം. പൊതുപ്രവർത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാർഡടക്കം നിരവധി അവാർഡുകൾ നേടിയതായിട്ടാണ് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്.
ഹീരാ ഗ്രൂപ്പിന്റെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഹീരാ ഗോള്‍ഡാണ് തട്ടിപ്പ് നടത്തിയത്. രണ്ടുമാസം മുമ്പാണ് നിക്ഷേപകരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. വ്യക്തമായ രേഖകള്‍ സഹിതം 17 പേര് പരാതി നല്‍കിയിട്ടുണ്ടെന്നും മുംബൈയിലെ ജയിലില്‍ കഴിയുന്ന ഹീരാഗ്രൂപ്പ് മേധാവി നൗഫീറ ഷെയ്ഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതി വഴി അപേക്ഷ നല്‍കുമെന്നും ചെമ്മങ്ങാട് എസ്ഐ ലക്ഷ്മി ദീപികയോട് പറഞ്ഞു.
കോഴിക്കോട് കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ നൗഫീറ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. കേരള പോലീസ് മുംബൈ ജയിലില്‍ പോയിരുന്നെങ്കിലും ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ അനുമതി ലഭിച്ചിരുന്നില്ല. സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീരാ ഗോള്‍ഡ് എക്സ്പോര്‍ട്സ് ആന്‍ഡ് ഇംപോര്‍ട്സ് പ്രവര്‍ത്തനം തുടങ്ങിയത്.
സ്വർണവ്യാപാരം, റിയൽ എസ്റ്റേറ്റ് കന്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ ഹീരാ ഗ്രൂപ്പ് നടത്തിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3200 മുതല്‍ 4500 വരെയായിരുന്നു വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവീതം നല്‍കുമെന്നും പറഞ്ഞിരുന്നു. നൗഫീറ നേരിട്ടെത്തിയാണ് കോഴിക്കോട് നിക്ഷേപകരില്‍നിന്നു കോടികള്‍ സമാഹരിച്ചത്.
പലര്‍ക്കും തുടക്കത്തില്‍ ലാഭവീതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മേയ് മാസത്തോടെ ഇതില്ലാതായി. ഇതോടെയാണ് പരാതിയുമായി നിക്ഷേപകര്‍ പോലീസിനു മുന്നിലെത്തിയത്.
ആദ്യം പരാതി നല്കിയ തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു.
അന്വേഷണം തൃപ്തികരമല്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നായി കബളിപ്പിക്കപ്പെട്ടവര്‍ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്.
ഹീരാ മേധാവി ‘മിന്നും’ താരം
രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പുനടത്തിയ ഹീരാഗ്രൂപ്പ് മേധാവി പൊതുപ്രവര്‍ത്തനത്തിൽ ‘മിന്നുംതാരം’. മഹിളാ എംപവര്‍ പാര്‍ട്ടിയുടെ നേതാവാണെന്നാണ് മേധാവി നൗഫീറ ഷെയ്ഖ് അവകാശപ്പെടുന്നത്. 45 വയസ് പ്രായമുള്ള നൗഫീറ ജനിച്ചത് ആന്ധ്രയിലെ തിരുപ്പതിയിലാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ അസോസിയേഷന് വൈസ് പ്രസിഡന്റായി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റേയും നൗഫീറയുടേയും പ്രവര്‍ത്തനം. പൊതുപ്രവർത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാർഡടക്കം നിരവധി അവാർഡുകൾ നേടിയതായിട്ടാണ് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്.